ഗോമ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ. ഗോമയിൽ കണ്ടെത്തിയ വൈറസ് റുവാണ്ടൻ അതിർത്തിയിലെ ജനവാസ മേഖലയിലേക്ക് എത്തുമെന്ന ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്. 2018 നുശേഷം രാജ്യത്താകെ 1,650 പേർ എബോള ബാധയെത്തുടർന്നു മരണമടഞ്ഞിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് രോഗബാധിതനായ വ്യക്തി കോംഗോയിൽ എത്തിയത്. ബസിൽ 18 യാത്രക്കാരുണ്ടായിരുന്നു. ഇവരെ മുഴുവൻപേരെയും കണ്ടെത്തി. യാത്രക്കാരനും ബസ് ഡ്രൈവർക്കുമുൾപ്പെടെ മുഴുവൻ ആളുകൾക്കും ചികിത്സ നൽകിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോംഗോയിൽ വീണ്ടും എബോള
11:58 PM Jul 15, 2019 | Deepika.com