ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ മലൂകു ദ്വീപിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകന്പമാപിനിയിൽ 7.3 തീവ്രത രേഖപ്പെടുത്തി. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടില്ല.
വടക്കൻ മലൂകു പ്രവിശ്യയിലെ ടെർനേറ്റ് പട്ടണത്തിൽ വൈകുന്നേരം 6.28നാണ് ചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ശക്തമായ ചലനത്തിൽ പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ഇറങ്ങിയോടി.
കഴിഞ്ഞയാഴ്ച പ്രവിശ്യയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുവപ്പെട്ടിരുന്നു. കഴിഞ്ഞവർഷം സുലവേസി പ്രവിശ്യയിലെ പാലുവിൽ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും 2,200 പേർ മരിക്കുകയും ആയിരത്തിലധികം പേരെ കാണാതാവുകയും ചെയ്തു.
ഇന്തോനേഷ്യയിൽ വൻ ഭൂചലനം
01:10 AM Jul 15, 2019 | Deepika.com