തമിഴ്നാട് കൊപ്ര സംഭരണത്തിനു തുടക്കം കുറിച്ചു, വ്യാപാര രംഗം ചൂടുപിടിക്കും. സംസ്ഥാനത്ത് തേയില ഉത്പാദനം ചുരുങ്ങി, വടക്കെ ഇന്ത്യയിൽ ബംപർ വിളവ്. ഉത്സവകാല ഡിമാൻഡിൽ പ്രതീക്ഷയർപ്പിച്ച് സുഗന്ധറാണി. ഇറക്കുമതി ഭീഷണി കുരുമുളക് ഉത്പാദകരുടെ ഉറക്കം കെടുത്തി. രാജ്യാന്തര വിപണിയിൽ റബർ സമ്മർദത്തിൽ, ഉത്പാദകർ ജാഗ്രതയിൽ. പവന് വീണ്ടും റിക്കാർഡ് തിളക്കം.
നാളികേരം
തമിഴ്നാട് സർക്കാർ കർഷകരിൽനിന്ന് അരലക്ഷം ടൺ കൊപ്ര സംഭരണത്തിനു തുടക്കം കുറിച്ചു. മില്ലിംഗ് കൊപ്രയും ഉണ്ടകൊപ്രയും ഏജൻസികൾ സംഭരിക്കും. കർഷകർക്ക് എത്രയും വേഗത്തിൽ പ്രയോജനം ലഭിക്കുയെന്ന ലക്ഷ്യത്തോടെ വിവിധ ഭാഗങ്ങളിൽ സംഭരണകേന്ദ്രങ്ങൾ ഒരുക്കുന്നത് നാളികേര കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കും. മില്ലിംഗ് കൊപ്ര ക്വിന്റലിന് 9521 രൂപയും ഉണ്ട കൊപ്ര 9920 രൂപയ്ക്കും സംഭരിക്കും. അനുകൂല വാർത്തകളിൽ കൊപ്ര വില 700‐800 രൂപ വരെ ഉയരാം വരും മാസങ്ങളിൽ. കാങ്കയത്ത് വാരാന്ത്യം കൊപ്ര 8350 ലും വെളിച്ചെണ്ണ 11,675 രൂപയിലുമാണ്.
പിന്നിട്ട ഒരുമാസമായി സംസ്ഥാനത്ത് നാളികേരോത്പന്ന വിപണി നീർജീവാവസ്ഥയിലാണ്. പുതിയ സാഹചര്യത്തിൽ ഉത്പന്നവിലയിൽ മുന്നേറ്റം പ്രതീക്ഷിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ 12,900 രൂപയിലും കൊപ്ര 8635 ലുമാണ്.
ഇതിനിടെ കേരളം താങ്ങുവിലയ്ക്ക് പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കാൻ തുടങ്ങിയെങ്കിലും ഇതു വിപണിയിൽ യാതൊരു ചലനവും ഉളവാക്കിയിട്ടില്ല.
തേയില
പ്രതികൂല കാലാവസ്ഥ മൂലം കേരളത്തിൽ തേയില ഉത്പാദനത്തിൽ ഇടിവ്. കഴിഞ്ഞ രണ്ടു മാസങ്ങളിലെ ഉയർന്ന പകൽ താപനിലയും മഴയുടെ അഭാവവും തോട്ടം മേഖലയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. കൊളുന്തുനുള്ള് മുടങ്ങിയതുമൂലം ഏപ്രിൽ-ജൂണിൽ ഉത്പാദനം 36 ശതമാനം ഇടിഞ്ഞു. ഫെബ്രുവരി മുതലുള്ള കാലാവസ്ഥാ വ്യതിയാനം തേയിലത്തോട്ടങ്ങളെ പിടിച്ചുലച്ചു. സംസ്ഥാനത്ത് രണ്ട് മാസത്തെ ഉത്പാദനം 21.30 ദശലക്ഷം കിലോ മാത്രമാണ്. കർക്കടകത്തിൽ മെച്ചപ്പെട്ട മഴ ലഭ്യമായാൽ ഉത്പാദനം ഉയരും.
ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം കുറഞ്ഞപ്പോൾ വടക്കേ ഇന്ത്യയിൽ ഉത്പാദനം ജനുവരി‐ജൂണിൽ പതിനഞ്ച് ശതമാനം ഉയർന്നു. ഇന്ത്യൻ തേയിലയ്ക്കായി റഷ്യ, ഈജിപ്ത്, ചൈന, ഗൾഫ് രാജ്യങ്ങളുമുണ്ട്. പോയവാരം കൊച്ചിയിൽ നടന്ന ലേലത്തിൽ വിവിധയിനങ്ങൾ സ്റ്റെഡി നിലവാരത്തിൽ നീങ്ങി.
ഏലം
കുരുമുളക്
റബർ
സ്വർണം