ജറുസലമിലെ പുരാതന തീർഥാടന പാത തുറന്നു

12:36 AM Jul 02, 2019 | Deepika.com
ജറുസലം: രണ്ടായിരം വർഷം മുന്പ് ജറുസലം ദേവാലയത്തിലേക്ക് വന്ന യഹൂദ തീർഥാടകർ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന പുരാതന തീർഥാടന പാതയുടെ ഏതാനും ഭാഗം പുനരുദ്ധരിച്ചത് ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ യുഎസ് സ്ഥാനപതി ഡേവിഡ് ഫ്രീഡ്മാൻ, യുഎസിലെ ഇസ്രേലി സ്ഥാനപതി റോൺ ഡെർമർ, യുഎസിന്‍റെ പ്രത്യേക ദൂതൻ ജാസൺ ഗ്രീൻബ്ളാറ്റ് എന്നിവർ ഇസ്രേലി നേതാക്കളോടൊപ്പം പങ്കെടുത്തതിൽ പലസ്തീൻകാർ പ്രതിഷേധിച്ചു.

കിഴക്കൻ ജറുസലമിൽ പലസ്തീൻ ഭവനങ്ങൾ സ്ഥിതിചെയ്യുന്ന സിൽവാൻ പ്രദേശത്ത് ഖനനം നടത്തിയാണ് തീർഥാടന പാത കണ്ടെത്തിയത്. തുരങ്ക നിർമാണ വേളയിൽ പല പലസ്തീൻ ഭവനങ്ങൾക്കും കേടുപാടുണ്ടായി. ശീലോഹ കുളത്തിൽനിന്ന് ജറുസലം ദേവാലയത്തിലേക്കുള്ള ഈ പുരാതന തീർഥാടന പാതയിലൂടെ യേശുവും ശിഷ്യന്മാരും സഞ്ചരിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

ദേവാലയം എഡി 70ൽ റോമാക്കാർ നശിപ്പിച്ചു. പലസ്തീൻകാർ തങ്ങളുടെ ഭാവി രാജ്യത്തിന്‍റെ തലസ്ഥാനമായി കാണുന്ന കിഴക്കൻ ജറുസലമിലെ സിൽവാനിൽ പലസ്തീൻ ഭവനങ്ങളുടെ അടിയിലുള്ള തുരങ്കത്തിലൂടെ പോകുന്ന പാതയുടെ ഉദ്ഘാടനത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ പലസ്തീൻ അഥോറിട്ടിയുടെ വിദേശമന്ത്രാലയം പ്രസ്താവനയിൽ അപലപിച്ചു. പഴയ ജറുസലം നഗരത്തിന്‍റെ നിലവിലുള്ള സ്ഥിതിയിൽ ഒരു മാറ്റവും പാടില്ലെന്നു ജോർദാൻ സർക്കാരിന്‍റെ വിദേശകാര്യവകുപ്പും പറഞ്ഞു.

ടെൽ അവീവിൽ നിന്ന് യുഎസ് എംബസി ജറുസലമിലേക്കു മാറ്റുകയും ജറുസലമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്ത യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ നടപടിയിൽ രോഷാകുലരായ പലസ്തീൻകാർക്ക് തീർഥാടന പാത ഉദ്ഘാടനം കൂടുതൽ പ്രകോപനത്തിനു കാരണമായി. ജറുസലമിന്‍റെ പലസ്തീൻ പൈതൃകം സംരക്ഷിക്കുന്നതിന് അന്തർദേശീയ സമൂഹം ഇടപെടണമെന്ന് ചീഫ് ജസ്റ്റീസ് മുഹമ്മദ് അൽ അബാഷ് ആവശ്യപ്പെട്ടു.