കൊളംബോ: ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടനങ്ങളിൽ അനാഥരായത് 176 കുട്ടികളാണെന്നു റിപ്പോർട്ട്. ചിലർക്ക് മാതാപിതാക്കൾ ഇരുവരെയും നഷ്ടമായി. ചിലരുടെ കാര്യത്തിൽ മാതാവോ പിതാവോ ഒരാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഏപ്രിൽ 21നു നടന്ന ഭീകരാക്രമണങ്ങളിൽ 258 പേർക്കു ജീവഹാനി നേരിടുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസകാര്യത്തിൽ സഭ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നു കാർഡിനൽ മാൽക്കം രജ്ഞിത്തിനെ ഉദ്ധരിച്ച് ഡെയിലി മിറർ റിപ്പോർട്ടു ചെയ്തു. റോമിൽ ഈയിടെ നടത്തിയ സന്ദർശനവേളയിലാണ് കാർഡിനൽ ഇക്കാര്യം പറഞ്ഞത്. സ്ഫോടനത്തെക്കുറിച്ചും സഭ നടത്തുന്ന പുനരധിവാസശ്രമങ്ങളെക്കുറിച്ചും മാർപാപ്പയ്ക്കു വിശദവിവരം നൽകിയെന്നു കാർഡിനൽ അറിയിച്ചു.
ഈസ്റ്റർ ദിന സ്ഫോടനം: അനാഥരായത് 176 കുട്ടികൾ
11:30 PM Jun 25, 2019 | Deepika.com