ജയ്പുർ: 2020 ജനുവരി 14 മുതൽ വിൻഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പുതിയ സുരക്ഷാ-സാങ്കേതിക അപ്ഡേഷനുകൾ ലഭ്യമാകില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. അടുത്ത വർഷം മുതൽ ഉപയോക്താക്കൾ വിൻഡോസിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് മാറണമെന്നും കമ്പനി നിർദേശിച്ചു.
വിൻഡോസ് 7 പിൻവലിക്കുന്നതോടെ ഉപയോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ കംപ്യൂട്ടറുകൾ ലഭ്യമാക്കാനായി ഡെൽ, എച്ച്പി പോലുള്ള കംപ്യൂട്ടർ നിർമാതാക്കളുമായി ധാരണയായിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
2020 ജനുവരി 14നു ശേഷം പുതിയ അപ്ഡേറ്റുകൾ ലഭ്യമായിരിക്കില്ല എന്നതിനാൽ വിൻഡോസ് 7 ഒഎസിലുള്ള കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ഗ്രൂപ്പ് ഡയറക്ടർ ഫർഹാന ഹാക്വേ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉപയോക്താക്കൾ വിൻഡോസ് 10 ഒഎസിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്, പേഴ്സണൽ കംപ്യൂട്ടർ, ടാബ്ലെറ്റുകൾ തുടങ്ങിയവ ഉപയോഗിക്കണമെന്നും അവർ അഭ്യർഥിച്ചു. കൂടുതൽ സുരക്ഷിതമായ ഒാപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് 10 ആണെന്നും ഫർഹാന പറഞ്ഞു.
ജനുവരി മുതൽ വിൻഡോസ് 7ന് അപ്ഡേഷനുണ്ടാവില്ല
12:13 AM Jun 20, 2019 | Deepika.com