ന്യൂയോർക്ക്: അയോവ സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാലംഗ ആന്ധ്ര കുടുംബത്തിന്റെ നാഥനും ഐടി ഉദ്യോഗസ്ഥനുമായ ചന്ദ്രശേഖർ ശങ്കര(44) സ്വയം വെടിവച്ചു ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഭാര്യ ലാവണ്യ(41), ആൺ മക്കളായ പ്രഭാസ്(14), സുഹാസ്(11) എന്നിവരും വെടിയേറ്റാണു മരിച്ചതെങ്കിലും ആരാണു കൊല നടത്തിയതെന്നു കേസ് അന്വേഷിക്കുന്ന വെസ്റ്റ് ഡെസ് മോയിൻസ് പോലീസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയില്ല.
ശനിയാഴ്ച രാവിലെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു മുതിർന്നവരും രണ്ട് കുട്ടികളും ഇവരോടൊപ്പം അതിഥികളായി കഴിഞ്ഞിരുന്നു. ഇതിലൊരാളാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. ചന്ദ്രശേഖർ 11 വർഷമായി അയോവയിലെ പൊതുസുരക്ഷാ വകുപ്പിൽ ഐടി ഉദ്യോഗസ്ഥനായിരുന്നു. ചന്ദ്രശേഖറിനു തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഏപ്രിലിലാണു നല്കിയതെന്ന് ഡാളസ് കൗണ്ടി ഷെരീഫ് ചാഡ് ലിയോണാർഡ് അറിയിച്ചു.
ഐടി ഉദ്യോഗസ്ഥന്റെ മരണം ആത്മഹത്യ
12:42 AM Jun 19, 2019 | Deepika.com