ന്യഡൽഹി: ആപ് ദുരുപയോഗം ചെയ്താലോ കൂട്ടത്തോടെ സന്ദേശങ്ങൾ അയച്ചാലോ നടപടിയെന്ന് ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്. അത്തരം പ്രവൃത്തികളിലേർപ്പെടുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിരവധി പേർക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത് വാട്സ്ആപ്പിന്റെ നിയമാവലിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനങ്ങൾ കർക്കശമാക്കുന്നത്. കൂടുതൽ പേർക്ക് ഓട്ടോമാറ്റിക് ആയി സന്ദേശങ്ങൾ അയയ്ക്കുന്ന വ്യക്തി/സ്ഥാപനം നിയമനടപടി നേരിടേണ്ടി വരും. ഡിസംബർ ഏഴു മുതലാണ് പുതിയ തീരുമാനം നടപ്പാക്കുകയെന്നും വാട്സ്ആപ് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വാട്സ്ആപ് ദുരുപയോഗം ചെയ്തെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് പുതിയ തീരുമാനം. സൗജന്യ ക്ലോണ്‍ ആപ്പുകൾ ഉപയോഗിച്ചായിരുന്നു വാട്സ്ആപ് വഴി വലിയ തോതിൽ സന്ദേശങ്ങൾ അയച്ചത്.
വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനാൽ ഇന്ത്യൻ സർക്കാരിന്റെ നിരീക്ഷണത്തിലുള്ളതിനാൽ പുതിയ ഭീഷണിക്കെതിരേ നടപടി വാട്സ്ആപ്പിന് സ്വീകരിച്ചേ പറ്റൂ.
വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ വാട്സ്ആപ്പിൽ ഒരു തവണ ഫോർവേഡിംഗ് അഞ്ചു പേർക്ക് മാത്രമായി ചുരുക്കിയിരുന്നു. 20 കോടിയിൽപ്പരം ഉപയോക്താക്കളുള്ള ഇന്ത്യ വാട്സ്ആപ്പിന്റെ പ്രധാന മാർക്കറ്റുകളിലൊന്നാണ്.
ആപ് ദുരുപയോഗം ചെയ്താൽ കോടതി കയറ്റും
10:35 PM Jun 14, 2019 | Deepika.com