ഹോങ്കോംഗിൽ സമരക്കാർ പാർലമെന്‍റ് വളഞ്ഞു

11:42 PM Jun 12, 2019 | Deepika.com
ഹോങ്കോംഗ്: ചൈനയുമായി കുറ്റവാളി കൈമാറ്റ കരാർ ഉണ്ടാക്കുന്നതിനെതിരേ ചൈനീസ് സ്വയംഭരണപ്രവിശ്യയായ ഹോങ്കോങ്ങിൽ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭം അതിശക്തമായി. ഇന്നലെ നിയമസഭയിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രക്ഷോഭകരെ പോലീസ് ലാത്തിയും കണ്ണീർവാതകവും റബർബുള്ളറ്റും പ്രയോഗിച്ചു നേരിട്ടു. ഹോങ്കോങ്ങിന്‍റെ സ്വാതന്ത്ര്യം ചൈനയ്ക്ക് അടിയറവയ്ക്കരുതെന്നാവശ്യപ്പെട്ട് ആയിരങ്ങൾ പ്രധാന തെരുവുകൾ ഉപരോധിച്ചു.

ഹോങ്കോങ്ങിനു കൂടുതൽ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 2014ൽ നടന്ന കുടവിപ്ലവത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സമരം. അടിച്ചമർത്തപ്പെട്ട ആ പ്രക്ഷോഭത്തെപ്പോലെ ഈ സമരവും യുവാക്കളാണു നടത്തുന്നത്. കമ്യൂണിസ്റ്റ് ചൈനയിലെ സ്വാതന്ത്ര്യം കുറഞ്ഞ കോടതികളിൽ ഹോങ്കോങ്ങുകാരെ വിചാരണ ചെയ്യാൻ അനുവദിക്കുന്നതാണ് നിർദിഷ്ട ബില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കുറ്റവാളികൾ ഹോങ്കോങ്ങിനെ സങ്കേതമാക്കുന്നതു തടയാൻ നിയമം വേണമെന്ന് ചൈനാഅനുകൂലിയായ ഹോങ്കോങ് ഭരണാധികാരി കാരി ലാം ചൂണ്ടിക്കാട്ടുന്നു.
നിയമനിർമാണ നടപടികൾ ഇന്നലെ ഉച്ചയ്ക്കു മൂന്നു മണിക്കകം പിൻവലിക്കണമെന്ന് പ്രക്ഷോഭകർ അന്ത്യശാസനം നല്കിയിരുന്നു. സമയം അവസാനിച്ചതിനു പിന്നാലെ പ്രക്ഷോഭകർ പാർലമെന്‍റിലേക്കു തള്ളിക്കയറാൻ തുടങ്ങി. ഇവരെ നേരിടാൻ പോലീസ് കുരുമുളക് സ്പ്രേയും ലെഡ് പെല്ലറ്റുകളും ഉപയോഗിച്ചു. പ്രക്ഷോഭകർ കയ്യിൽ കിട്ടിയതെല്ലാം പോലീസിനു നേർക്കു വലിച്ചെറിഞ്ഞു. നഗരത്തിലെ പ്രധാനപാതകളിലെല്ലാം പ്രക്ഷോഭം നടന്നു. ബില്ലിന്മേർ പാർലമെന്‍റിൽ ഇന്നലെ നിശ്ചയിച്ചിരുന്ന ചർച്ച മാറ്റിവച്ചു.

പത്തുലക്ഷം പേർ പങ്കെടുത്ത പ്രകടനം ഞായറാഴ്ച നടന്നിരുന്നു. എന്നാൽ ഹോങ്കോങ് ഭരണകർത്താക്കൾ പ്രക്ഷോഭത്തെ അവഗണിക്കുകയാണ്. ബിൽ ഉപേക്ഷിക്കുന്നതുവരെ തെരുവിൽ തുടരുമെന്നാണ് പ്രക്ഷോഭകർ മുന്നറിയിപ്പു നല്കിയിരിക്കുന്നത്.