ഇസ്ലാമാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയെ അക്കൗണ്ടബിലിറ്റി കോടതി 11 ദിവസത്തേക്കു റിമാൻഡു ചെയ്തു. തിങ്കളാഴ്ചയാണ് എൻഎബി ടീം ഇസ്ലാമബാദിലെ സർദാരിയുടെ വസതിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി മുഹമ്മദ് അർഷാദ് മാലികിനെ അദ്ദേഹം 11 ദിവസത്തേക്കു റിമാൻഡ് ചെയ്യുകയായിരുന്നു. ഈ മാസം 21നു സർദാരിയെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നും ജഡ്ജി നിർദേശിച്ചു.
ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സർദാരി ബിനാമി അക്കൗണ്ടുകൾ തുറന്നതെന്ന് എൻഎബി പ്രോസിക്യൂട്ടർ മുസാഫർ അബ്ബാസി കോടതിയിൽ ബോധിപ്പിച്ചു. സർദാരിയും സഹോദരി ഫര്യാൽ തൽപ്പുരും ചേർന്ന് ബിനാമി അക്കൗണ്ടുകളിലൂടെ 15 കോടി രൂപയുടെ അനധികൃത ബാങ്ക് ഇടപാടുകൾ നടത്തിയെന്നാണ് കേസ്. ഫര്യാലിനെതിരേയും വാറന്റുണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്തില്ല.
സർദാരിയെ റിമാൻഡ് ചെയ്തു
12:11 AM Jun 12, 2019 | Deepika.com