ടെഹ്റാൻ: ഇറാനെതിരേ ഉപരോധം പ്രഖ്യാപിച്ച് സാന്പത്തിക യുദ്ധം നടത്തുന്നവരും അതിനെ പിന്തുണയ്ക്കുന്നവരും സുരക്ഷിതരായിരിക്കാമെന്നു കരുതേണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ്. ആണവക്കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇറാനെതിരേ ഉപരോധം ഏർപ്പെടുത്തിയ യുഎസിനുള്ള താക്കീതാണിതെന്നു വിലയിരുത്തപ്പെടുന്നു.
ടെഹ്റാനിൽ സന്ദർശനത്തിനെത്തിയ ജർമൻ വിദേശമന്ത്രി ഹെയ്കോ മാസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് സരീഫ് ഈ താക്കീതു നൽകിയത്. കരാറിൽനിന്നു പിന്മാറാത്ത ജർമനിയുൾപ്പെടെയുള്ള രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനും സംഘർഷ ലഘൂകരണത്തിൽ പങ്കു വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലും യെമനിലും യുദ്ധമാണ്. ഭാഗ്യവശാൽ ഇവിടെ അതില്ല. യുദ്ധമുണ്ടാവാതെ നോക്കുമെന്നും ഇതിനുവേണ്ടി എല്ലാ ശ്രമവും നടത്തുമെന്നും ഹെയ്കോ മാസ് പറഞ്ഞു. ആണവക്കരാർ യൂറോപ്പിന്റെ സുരക്ഷയ്ക്ക് ഏറെ ആവശ്യമാണെന്നും മാസ് പറഞ്ഞു.
യുഎസിന് ഇറാന്റെ മുന്നറിയിപ്പ്
12:08 AM Jun 11, 2019 | Deepika.com