ന്യൂഡൽഹി: രാജ്യത്ത് ആകെ 71,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകൾ നടന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2018-19 സാന്പത്തികവർഷം റിപ്പോർട്ട് ചെയ്ത 6,801 കേസുകളുടെ ആകെ തുകയാണിത്. 2017-18 കാലയളവിൽ 5,916 തട്ടിപ്പുകേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിന്റെ ആകെ തുക 41,167.03 കോടി രൂപയായിരുന്നു.
രജിസ്റ്റർ ചെയ്തിട്ടുള്ള 6,801 കേസുകളിൽ ഏറിയ പങ്കും ഷെഡ്യൂൾഡ് കൊമേഴ്സൽ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ ആർബിഐ വ്യക്തമാക്കി. കഴിഞ്ഞ 11 സാന്പത്തികവർഷങ്ങളിൽ ഇതുവരെ ആകെ 53,334 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2.05 ലക്ഷം കോടി രൂപയുടെ വെട്ടിപ്പാണ് ഈ കാലയളവിൽ നടന്നിട്ടുള്ളതെന്നും ആർബിഐ അറിയിച്ചു.
ബാങ്ക് തട്ടിപ്പുകൾ 71,500 കോടി രൂപയുടേത്
12:30 AM Jun 04, 2019 | Deepika.com