ഓസ്ട്രിയയ്ക്ക് വനിതാ ചാൻസലർ

12:49 AM Jun 01, 2019 | Deepika.com
ബർലിൻ: മുതിർന്ന അഭിഭാഷക ബ്രിജിത്ത് ബിയർലീൻ ഓസ്ട്രിയയുടെ പുതിയ ചാൻസലർ. രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്കു വരുന്നത്.

മന്ത്രി ഉൾപ്പെട്ട അഴിമതി വിഡീയോയിലൂടെ പുറത്തു വന്നതിനെത്തുടർന്ന് അവതരിപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയം പാസായതോടെ ചാൻസലർ സെബാസ്റ്റ്യൻ കുർസ് രാജിവച്ചിരുന്നു. ഇതെത്തുടർന്നാണ് ബ്രിജിത്തിന്‍റെ സ്ഥാനാരോഹണം. 2003 മുതൽ ഓസ്ട്രിയൻ ഭരണഘടനാ കോടതി അധ്യക്ഷയായിരുന്നു ബ്രിജിത്ത്. വിയന്നയിലെ മറ്റു പ്രധാന ജുഡീഷ്യൽ അധികാരങ്ങളും വഹിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ഇടക്കാല തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ജോസ് കുന്പിളുവേലിൽ