എച്ച്എൻഎലിൽ ഉത്പാദനം പുനരാരംഭിച്ചു

10:34 PM May 28, 2019 | Deepika.com
തലയോലപ്പറന്പ്: അഞ്ചു മാസമായി ഉത്പാദനം നിർത്തിവച്ചിരുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡിൽ ഇന്നലെ മുതൽ ഉത്പാദനം പുനരാരംഭിച്ചു. ജനുവരി ഒന്നു മുതൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതി ലഭിക്കാത്തതിനാൽ കന്പനിയിലെ ഉത്പാദനം നിർത്തിവയ്ക്കുകയായിരുന്നു.

ബോർഡ് നിർദേശിച്ചതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ പരിശോധനകൾക്കുശേഷം ഏപ്രിൽ 18ന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതി ലഭിച്ചിരുന്നു. നഷ്ടത്തിലായിരുന്ന കന്പനിയുടെ സാന്പത്തിക സ്ഥിതി ഉത്പാദനം നിർത്തിവച്ചതിലൂടെ വളരെ പരിതാപകരമായതോടെ ജീവനക്കാർക്ക് ഏതാനും മാസങ്ങളായി ശന്പളം നൽകാനായില്ല. പ്രവർത്തന മൂലധനത്തിന്‍റെ അഭാവം മൂലം കന്പനിയിൽ ഉത്പാദനം ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
ഇതിനിടെ കരാർ തൊഴിലാളികളോട് ജോലിക്കു വരേണ്ട എന്ന നിലപാട് മാനേജ്മെന്‍റ് സ്വീകരിച്ചതും പ്രതിഷേധത്തിനിടയാക്കി. യൂണിയനുകളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് മാനേജ്മെന്‍റ് പിന്നീട് തീരുമാനത്തിൽനിന്നു പിന്മാറി.
കാന്‍റീൻ അപ്രതീക്ഷിതമായി രണ്ടുദിവസം പ്രവർത്തനം നിർത്തിവച്ചത് തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ യൂണിയൻ പ്രതിനിധികൾ ഈ വിഷയം ഉന്നയിച്ചു. ഏഴു മാസമായി ശന്പളം ഇല്ലാത്ത തൊഴിലാളികൾക്ക് ആകെയുള്ള ആശ്വാസമായ കാന്‍റീൻ തുറന്നു പ്രവർത്തിപ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് മാനേജ്മെന്‍റ് നടപടി സ്വീകരിച്ചു.

കഴിഞ്ഞ 18നു മാനേജ്മെന്‍റും യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നിലവിലുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഉത്പാദനം പുനരാരംഭിക്കുന്നതിനു തീരുമാനിച്ചത്. ഇതിനിടെ 200 കോടിയുടെ സഹായം സംസ്ഥാന സർക്കാരിനോട് കന്പനി ആവശ്യപ്പെട്ടെങ്കിലും നാഷണൽ കന്പനി ലോ ട്രിബ്യൂണലിന്‍റെ എതിർപ്പിനെത്തുടർന്ന് സംസ്ഥാന സർക്കാരിന് സഹായം നല്കാൻ പറ്റാത്ത സ്ഥിതിയുണ്ടായി.

ഇന്നലെ മുതൽ ഉത്പാദനം പുനരാരംഭിച്ചപ്പോൾ തൊഴിലാളികളും ഏറെ പ്രതീക്ഷയിലായി. നിരവധിയായ സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായി നൂറുകണക്കിന് തൊഴിലാളികളുടെ ജീവിത സ്വപ്നങ്ങൾക്കാണ് ഉത്പാദനം ആരംഭിച്ചതിലൂടെ പുതുജീവൻ ലഭിച്ചത്.

മാനേജ്മെന്‍റും യൂണിയൻ പ്രതിനിധികളും സംയുക്തമായി മുഖ്യമന്ത്രിയെയും വനം, വൈദ്യുതി വകുപ്പ് മന്ത്രിമാരെയും കണ്ട് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ കന്പനി സർക്കാരിലേക്ക് അടയ്ക്കേണ്ട തുകയ്ക്ക് സാവകാശം ലഭിക്കുന്നതും പ്രതീക്ഷകൾ നൽകുന്നുണ്ട്.