ഊഹാപോഹങ്ങളും വ്യാജവാർത്തകളും പ്രചരിക്കുന്നതു തടയാനായി സമൂഹ മാധ്യമങ്ങൾക്കു താത്കാലിക നിരോധനം ഏർപ്പെടുത്തിയതായി സുരക്ഷാമന്ത്രി വിരാന്റോ വ്യക്തമാക്കി. കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ പ്രചരിച്ചതായി റിപ്പോർട്ടുണ്ട്. ഫലപ്രഖ്യാപനമുണ്ടായ ചൊവ്വാഴ്ചതന്നെ വൻതോതിൽ സുരക്ഷാസൈനികരെ തലസ്ഥാനത്തു വിന്യസിച്ചിരുന്നു.
പ്രസിഡന്റ് ജോക്കോ വിഡോഡോ രണ്ടാമൂഴം നേടിയ തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്നും ഫലം അംഗീകരിക്കില്ലെ ന്നും വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ എതിരാളികൾ തെരുവിലിറങ്ങി സമരം തുടങ്ങിയത്. ജോക്കോ വിഡോഡോയ്ക്ക് 55.5 ശതമാനം വോട്ടു കിട്ടിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
എതിരാളിയും മുൻ ജനറലുമായ സുബിയാന്തോ പരാജയം സമ്മതിക്കാൻ തയാറായില്ല. ഇന്നലെ ജക്കാർത്തയിലെ ഇലക്ഷൻ ഏജൻസി ഓഫീസിനു മുന്നിൽ ജനങ്ങൾ സമരം നടത്തി.