കീവ്: യുക്രെയ്നിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തയുടൻ വൊളോദ്മിർ സെലൻസ്കി പാർലമെന്റ് പിരിച്ചുവിട്ടു. രാഷ്ട്രീയരംഗത്ത് പരിചയമില്ലാത്ത ടിവി ഹാസ്യതാരമാണ് 41കാരനായ സെലൻസ്കി. മുൻ പ്രസിഡന്റ് വിക്ടർ പൊറോഷെങ്കോയ്ക്ക് എതിരേ മത്സരിച്ച അദ്ദേഹത്തിന് 73ശതമാനത്തിലേറെ വോട്ടുകിട്ടി.
സുപ്രീം റാദാ(പാർലമെന്റ്) പിരിച്ചുവിടുമെന്നു പ്രചാരണവേളയിൽ തന്നെ സെലൻസ്കി പറഞ്ഞിരുന്നു. റഷ്യൻ പിന്തുണയുള്ള വിഘടനവാദികളുമായി കിഴക്കൻ യുക്രെയിനിൽ നടക്കുന്ന പോരാട്ടം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതിനു മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവൻ യുക്രെയ്ൻകാരെ ചിരിപ്പിക്കാനാണു ഞാൻ ശ്രമിച്ചത്. അവർ കരയില്ലെന്ന് ഉറപ്പാക്കാനായിരിക്കും അടുത്ത അഞ്ചുവർഷം ചെലവഴിക്കുക - സത്യപ്രതിജ്ഞയ്ക്കുശേഷം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. എട്ടാം സുപ്രീം റാദാ പിരിച്ചുവിടുകയാണെന്നും തുടർന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ പാർലമെന്റ് പുതിയ പ്രസിഡന്റ് പിരിച്ചുവിട്ടു
12:13 AM May 21, 2019 | Deepika.com