ശ്രീലങ്കൻ പാർലമെന്‍റ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

12:13 AM May 21, 2019 | Deepika.com
കൊളംബോ: ഈസ്റ്റർ ദിന സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ പാർലമെന്‍റ് ഉദ്യോഗസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്ഫോടനം നടത്തിയതെന്നു കരുതപ്പെടുന്ന നാഷണൽ തൗഹീദ് ജമാഅത്തുമായി(എൻടിജെ) ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നയാളാണു പിടിയിലായത്. 12 വർഷമായി പാർലമെന്‍റിൽ ഉദ്യോഗം നോക്കിവന്നിരുന്ന ഇയാൾ എൻടിജെയുടെ പല പരിപാടികളിലും മുഖ്യ പ്രഭാഷകനായിരുന്നുവെന്നു പോലീസ് വക്താവ് ഗുണശേഖര പറഞ്ഞു. പ്രതിയെ 90 ദിവസത്തേക്കു റിമാൻഡു ചെയ്തു.

ഈസ്റ്റർ ദിനത്തിൽ എൻടിജെ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടത്തിയ സ്ഫോടനങ്ങളിൽ വിദേശികൾ ഉൾപ്പെടെ 250ൽ അധികം പേരാണു കൊല്ലപ്പെട്ടത്. ഇതെത്തുടർന്ന് എൻടിജെയ്ക്കു സർക്കാർ നിരോധനം ഏർപ്പെടുത്തി.ഇന്‍റലിജൻസ് മുന്നറിയിപ്പു കിട്ടിയിട്ടും സ്ഫോടനം തടയാൻ സാധിക്കാത്ത സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ ജെവിപി പറഞ്ഞു.