ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഉയർച്ചയാണ് ഇന്നലെ സൂചികകൾക്കുണ്ടായത്. 2013 സെപ്റ്റംബർ 10-നു ശേഷമുള്ള ഏറ്റവും വലിയ കയറ്റത്തിൽ സെൻസെക്സ് 3.75-ഉം നിഫ്റ്റി 3.69-ഉം ശതമാനം കുതിച്ചു.
സെൻസെക്സ് 1421.9 പോയിന്റ് ഉയർന്ന് 39,352.67-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 421.1 പോയിന്റ് കയറി 11,828.25-ൽ ക്ലോസ് ചെയ്തു. ഈ ഉയർച്ചയോടെ ഇന്ത്യൻ ഓഹരി വിപണിയുടെ മൂല്യം (ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും ഓഹരികളുടെ മൊത്തം മൂല്യം) 151 ലക്ഷം കോടി രൂപയായി. മൂന്നു പ്രവൃത്തിദിനം കൊണ്ട് 7.47 ലക്ഷം കോടി രൂപയാണു വിപണി മൂല്യത്തിലുണ്ടായ വർധന.
പതിവുപോലെ ഉയർച്ചയുടെ ഗണ്യമായ ഭാഗം റിലയൻസ് ഇൻഡസ്ട്രീസും എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും വകയാണ്. മൂന്നു കന്പനികളും കൂടി സെൻസെക്സിന്റെ 1422 പോയിന്റ് ഉയർച്ചയിൽ 550 പോയിന്റ് സംഭാവന ചെയ്തു.
എസ്ബിഐ തുടങ്ങിയ പൊതുമേഖലാ ബാങ്കുകളും ഐസിഐസിഐ തുടങ്ങിയ സ്വകാര്യ ബാങ്കുകളും മാരുതി, ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവയും മികച്ച നേട്ടമുണ്ടാക്കി.
തെരഞ്ഞെടുപ്പു ഫലം എക്സിറ്റ് ഫലം പോലെയാണെങ്കിൽ ബുൾ തരംഗം കുറേക്കാലം കൂടി തുടരുമെന്നാണു വിലയിരുത്തൽ. ഫലം തിരിച്ചായാൽ വിപണിയിൽ ഗണ്യമായ തിരുത്തലും ഉണ്ടാകും.
രൂപയ്ക്കു നേട്ടം