ലോകത്തിലെ രണ്ടു സാന്പത്തികക്തികൾ വ്യാപാരയുദ്ധം നടത്തുന്പോൾ മറ്റു ലോകരാഷ്ട്രങ്ങൾ ഭീതിയിലാണ്. കുറഞ്ഞത് ഒരു ഡസൻ അനുരഞ്ജന കൂടിക്കാഴ്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയിട്ടുണ്ടാകും. ചൈനയുടെ നിരവധി ഉത്പന്നങ്ങൾക്ക് ചുങ്കം ചുമത്തിയതിനു പിന്നാലെ പ്രമുഖ ചൈനീസ് ടെലികോം ഉപകരണ നിർമാതാക്കളായ വാവേക്ക് നിരോധനം ഏർപ്പെടുത്തിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ഇത് ആഗോള സാന്പത്തിക വളർച്ചയുടെ തോത് കുറയ്ക്കുമെന്നാണ് ഇപ്പോൾ വിദഗ്ധരുടെ വിലയിരുത്തൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ആഗോള വികസനം മന്ദഗതിയിലാക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) വെളിപ്പെടുത്തിയത് കഴിഞ്ഞ വർഷം അവസാനമാണ്. അന്ന് 2019ലെ വളർച്ചാപ്രതീക്ഷ കുറയ്ക്കുകയും ചെയ്തു. രണ്ട് അതിശക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ ലോക സന്പദ്വ്യവസ്ഥയെത്തന്നെ തകിടം മറിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റിൻ ലാഗർഡ് മുന്നറിയിപ്പു നല്കുകയും ചെയ്തു.
ഇന്ത്യയും വാണിജ്യയുദ്ധവും
അമേരിക്ക-ചൈന തർക്കങ്ങൾ ഇന്ത്യയെയും ബാധിച്ചു. എന്നാൽ, ചില നേട്ടങ്ങളും ഇന്ത്യക്കുണ്ട്.
1. ആഗോള ഓഹരി കന്പോളങ്ങൾ രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായി. ഇന്ത്യൻ മാർക്കറ്റുകൾക്കും സമാന ഗതിയായിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു ചാഞ്ചാട്ടമുണ്ടായി.
2. ആഗോള വാണിജ്യ, സാന്പത്തിക മേഖലകൾ തളർന്നാൽ ഇന്ത്യൻ സാന്പത്തികരംഗവും തളരും. ചില മേഖലകളിൽ ഇതിന്റെ സൂചനയുണ്ടായിരുന്നു.
3. ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്കു നേട്ടം. പ്രത്യേകിച്ച് ചില ഉത്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി. ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ അധിക ചുങ്കം ചുമത്തിയ സാഹചര്യത്തിൽ ആ വിടവിൽ അമേരിക്കയിലേക്ക് കയറ്റുമതി നടത്താനാണ് ഇന്ത്യൻ കയറ്റുമതിക്കാരുടെ ശ്രമം. എന്നാൽ, കറൻസി ഇതിൽ പ്രധാന ഘടകമാണ്.
4. നിലവിലെ പ്രശ്നങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കയറ്റുമതിയിൽ 3.5 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷൻസിന്റെ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡി.
അമേരിക്കയും ചൈനയും നേർക്കുനേർ നിൽക്കുന്പോൾ
11:14 PM May 17, 2019 | Deepika.com