മുംബൈ: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ അറ്റാദായത്തിൽ വർധന. മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 17 ശതമാനം ഉയർന്ന് 6,099 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 5,218 കോടി രൂപയായിരുന്നു അറ്റാദായം.
വിദഗ്ധരുടെ പ്രവചനങ്ങൾ തെറ്റിച്ചാണ് ഐഒസി നാലാം ത്രൈമാസ പ്രവർത്തനറിപ്പോർട്ട് പുറത്തുവിട്ടത്. ഐഒസിക്ക് 1,609.4 കോടി രൂപ നഷ്ടമുണ്ടാകുമെന്ന് ഏഡൽവീസ് സെക്യൂരിറ്റീസ് പ്രവചിച്ചപ്പോൾ അറ്റാദായം 19.8 ശതമാനം താഴ്ന്ന് 4,185.3 കോടി രൂപയാകുമെന്നായിരുന്നു ഐസിഐസിഐ സെക്യൂരിറ്റീസിന്റെ പ്രവചനം.
വരുമാനം ആറു ശതമാനം ഉയർന്ന് 1,45,531.78 കോടി രൂപയായി. മികച്ച നേട്ടം കൈവരിച്ചതിനാൽ നിക്ഷേപകർക്ക് ഓഹരിയൊന്നിന് ഒരു രൂപ ലാഭവീതം നല്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
ഐഒസി അറ്റാദായം ഉയർന്നു
11:14 PM May 17, 2019 | Deepika.com