ന്യൂഡൽഹി: സ്വിറ്റ്സർലൻഡ് കൈമാറിയ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്രസർക്കാർ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് കേന്ദ്രസർക്കാരിന്റെ മറുപടി. സ്വിറ്റ്സർലൻഡ് കൈമാറിയ കേസുകൾ ഇപ്പോഴും അന്വേഷണത്തിലാണ്. അതിനാൽ മറ്റു വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും മറുപടിയിലുണ്ട്.
ഇൻഡോ-ഫ്രഞ്ച് ഡബിൾ ടാക്സേഷൻ അവോയ്ഡൻസ് കണ്‍വൻഷന്റെ ഭാഗമായി 427 എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ട് കേസുകളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. ഈ അക്കൗണ്ടുകളിലായി വെളിപ്പെടുത്താത്ത 8,465 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. മുകളിൽപ്പറഞ്ഞ 427 കേസുകളിൽ 162 കേസുകളിൽനിന്ന് 1,291 കോടി രൂപ പഴയായി ഈടാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
കള്ളപ്പണ വിവരങ്ങൾ പുറത്തുവിടില്ല
11:14 PM May 17, 2019 | Deepika.com