കൊച്ചി: വണ്ടർലാ ഹോളിഡേയ്സ് 2018-19 സാന്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.99 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൈവരിച്ച 3.68 കോടി രൂപയെ അപേക്ഷിച്ച് 90 ശതമാനത്തിന്റെ വർധനയാണുണ്ടായതെന്ന് വണ്ടർലാ ഹോളിഡേയ്സ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് ജോസഫ് പറഞ്ഞു.
സാന്പത്തിക വർഷത്തിൽ കന്പനിയുടെ അറ്റാദായം 38.50 കോടി രൂപയിൽനിന്ന് 44 ശതമാനം വർധിച്ച് 55.41 കോടി രൂപയിലേക്ക് ഉയർന്നു. സാന്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മൊത്തവരുമാനം കഴിഞ്ഞ വർഷം 56.38 കോടി രൂപയിൽ നിന്ന് 13 ശതമാനം വർധിച്ച് 63.55 കോടിയായി ഉയർന്നു. അറ്റാദായം 291.66 കോടിയുമായി. കഴിഞ്ഞ വർഷമിത് 278.34 കോടി രൂപയായിരുന്നു.
സാന്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ നികുതിക്കു മുന്പുള്ള ലാഭം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൈവരിച്ച 6.73 കോടി രൂപയിൽനിന്ന് 62 ശതമാനം വർധിച്ച് 10.88 കോടി രൂപയായി ഉയർന്നു. അതുപോലെ മൊത്ത സാന്പത്തികവർഷത്തിൽ നികുതിക്കു മുന്പുള്ള ലാഭം 59.24 കോടി രൂപയിൽനിന്ന് 42 ശതമാനം വർധിച്ച് 84.04 കോടി രൂപയുമായി. പാർക്കുകളുടെ പ്രവർത്തനച്ചെലവുകൾ നിയന്ത്രിക്കാൻ മാനേജ്മെന്റ് എടുത്ത തീരുമാനങ്ങൾ ഇതിനു കാരണമായി.
സാന്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ബംഗളൂരു പാർക്ക് സന്ദർശിച്ചവരുടെ എണ്ണത്തിൽ 10 ശതമാനം വർധനയും ഹൈദരാബാദ്, കൊച്ചി പാർക്കുകൾ സന്ദർശിച്ചവരുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധനയുമുണ്ടായി. 2018-19 സാന്പത്തിക വർഷത്തിൽ ബംഗളൂരു, കൊച്ചി, ഹൈദരാബാദ് അമ്യൂസ്മെന്റ് പാർക്കുകളിലായി മൊത്തം 25.23 ലക്ഷം സന്ദർശകരാണെത്തിയത്. കഴിഞ്ഞ വർഷം ഇത് 24.87 ലക്ഷം ആയിരുന്നു.
വണ്ടർലായുടെ അറ്റാദായത്തിൽ 90 ശതമാനം വർധന
11:00 PM May 15, 2019 | Deepika.com