സോഫിയ: ബൾഗേറിയൻ പര്യടനത്തിന്റെ രണ്ടാംദിനമായ ഇന്നലെ ഫ്രാൻസിസ് മാർപാപ്പ തലസ്ഥാനമായ സോഫിയയുടെ പ്രാന്തത്തിലുള്ള അഭയാർഥി ക്യാന്പിൽ സന്ദർശനം നടത്തി. ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണു ക്യാന്പിലുള്ളത്.തങ്ങൾ വരച്ച ചിത്രങ്ങൾ കുട്ടികൾ മാർപാപ്പയ്ക്കു സമ്മാനിച്ചു. മനുഷ്യരാശിയുടെ കുരിശുവഹിക്കുന്നവരാണ് അഭയാർഥികളെന്നു മാർപാപ്പ പറഞ്ഞു. അഭയാർഥികളുടെ ദുരിതങ്ങൾക്കു നേരെ കണ്ണടയ്ക്കരുതെന്നു സന്ദർശനത്തിന്റെ ആദ്യദിവസം മാർപാപ്പ ബൾഗേറിയൻ സർക്കാരിനോടും ജനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ ബൾഗേറിയയിലെ റാകോവ്സ്കിയിലെ തിരുഹൃദയ ദേവാലയത്തിൽ മാർപാപ്പ ദിവ്യബലി അർപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 245 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഈ ദിവ്യബലി മധ്യേ നടന്നു. ഹൃദയശുദ്ധിയോടെ ജീവിക്കാനും അടുക്കലടുക്കൽ ദിവ്യകാരുണ്യം സ്വീകരിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു.
അഭയാർഥി ക്യാന്പിൽ മാർപാപ്പ സന്ദർശനം നടത്തി
12:20 AM May 07, 2019 | Deepika.com