ബെയ്ജിംഗ്: അഴിമതി, അധികാരദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തി ഇന്റർപോൾ മുൻ മേധാവിയും പൊതുസുരക്ഷ ഉപമന്ത്രിയുമായിരുന്ന മെംഗ് ഹോംഗ്വേയെ പോലീസ് അറസ്റ്റ് ചെയ്തു. കൈക്കൂലി വാങ്ങിയെന്നു തെളിഞ്ഞതിനാലാണ് അറസ്റ്റെന്ന് നാഷണൽ സൂപ്പർവൈസറി കമ്മീഷൻ പത്രക്കുറിപ്പിറക്കി.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന(സിപിസി)യിലെ രാഷ്ട്രീയ നക്ഷത്രമെന്നാണ് 65 കാരനായ മെഗിനെ വിശേഷിപ്പിച്ചിരുന്നത്. അച്ചടക്ക നിരീക്ഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞമാസം പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു മെംഗ് പുറത്തായി. മറ്റ് ഔദ്യോഗികപദവികളും മെംഗിനു രാജിവയ്ക്കേണ്ടിവന്നു. സർക്കാർ ഫണ്ടിൽ തിരിമറി നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു മെംഗ് എന്നാണ് ആരോപണം. 2018 ഒക്ടോബർ എട്ടിനാണ് മെംഗിനെ ചൈനീസ് പോലീസ് കസ്റ്റഡിലെടുത്തത്.
അഴിമതിക്കേസിൽ ഇന്റർപോൾ മുൻ മേധാവി അറസ്റ്റിൽ
01:01 AM Apr 25, 2019 | Deepika.com