മുംബൈ: ഹോട്ടൽ ലീലാ വെഞ്ചറിന്റെ ഹോട്ടൽ വില്പനയ്ക്കു വിലക്ക്. കനേഡിയൻ നിക്ഷേപനിധിയായ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്മെന്റിന് നാലു ഹോട്ടലും ഒരു പ്ലോട്ടും 3950 കോടി രൂപയ്ക്കു വിൽക്കാനായിരുന്നു നീക്കം.
ഹോട്ടൽ ലീലാ വെഞ്ചറിൽ ന്യൂനപക്ഷ ഓഹരി പങ്കാളിത്തമുള്ള ഐടിസി ലിമിറ്റഡിന്റെ പരാതിയിലാണു സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വിലക്കേർപ്പെടുത്തിയത്. വിവരങ്ങൾ മറച്ചുവയ്ക്കുന്നെന്നും ദുർഭരണം നടത്തുന്നെന്നും ആരോപിച്ച് ഐടിസി ദേശീയ കന്പനി നിയമ ട്രൈബ്യൂണലിനെ (എൻസിഎൽടി)യും സമീപിച്ചിട്ടുണ്ട്. മറ്റൊരു ന്യൂനപക്ഷ ഓഹരി ഉടമയായ എൽഐസിയും സെബിക്കു പരാതി നല്‍കിയിരുന്നു.
ബംഗളൂരു, ചെന്നൈ, ഡൽഹി, ഉദയ്പുർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ വില്‍ക്കാനാണു കരാർ ഉണ്ടാക്കിയിരുന്നത്. കടക്കെണിമൂലമാണു വില്പനനീക്കം.
ഹോട്ടൽ ലീലാ വെഞ്ചറിന്റെ കടങ്ങളിൽ കുറേ വാങ്ങിച്ചെടുത്ത ജെഎം ഫിനാൻഷൽ അസറ്റ് റീ കൺസ്ട്രക്ഷൻ കന്പനിക്കും ലീലയുടെ പ്രമോട്ടർമാർക്കുമേ വില്പന നേട്ടമാകൂ എന്നും മറ്റ് ഓഹരിയുടമകൾ വഞ്ചിക്കപ്പെടുകയാണെന്നും ഐടിസിയും എൽഐസിയും ആരോപിക്കുന്നു.
ഹോട്ടൽ ലീല വില്പനയ്ക്കു സെബി വിലക്ക്
11:26 PM Apr 24, 2019 | Deepika.com