കൊളംബോ: ഓൺലൈൻ ഫാഷൻ വസ്ത്രവ്യാപാര രംഗത്തെ പ്രമുഖ കന്പനിയായ അസോസിന്റെ ഉടമയും ഡെന്മാർക്കിലെ ഏറ്റവും വലിയ സന്പന്നനുമായ ആൻഡേഴ്സ് ഹോൾക് പോവൽസന്റെ മൂന്നു മക്കൾ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ശ്രീലങ്കയിൽ ഒഴിവുകാലം ചെലവഴിക്കാൻ പോയ കുട്ടികൾ കൊല്ലപ്പെട്ടെന്ന് പോവൽസന്റെ മാനേജർ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ബ്രിട്ടനിലെ ഏറ്റവും വലിയ ഭൂഉടമ കൂടിയായ പോവൽസന് സ്കോട്ലൻഡിൽ 13 എസ്റ്റേറ്റുകളുണ്ട്. ഫോബ്സ് മാഗസിന്റെ കണക്കു പ്രകാരം പോവൽസന്റെ ആസ്തി 790 കോടി ഡോളറാണ്.
കൊല്ലപ്പെട്ടവരിൽ ഡാനിഷ് കോടീശ്വരന്റെ മൂന്നു മക്കളും
11:23 PM Apr 22, 2019 | Deepika.com