മുംബൈ: ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസ് (ഐഎൽ ആൻഡ് എഫ്എസ്) ഗ്രൂപ്പിലെ മാനേജിംഗ് ഡയറക്ടർ ആയിരുന്ന രമേഷ് ബാവ അറസ്റ്റിലായി. ഗുരുതര തട്ടിപ്പുകൾ അന്വേഷിക്കുന്ന എസ്എഫ്ഒ ആണ് അറസ്റ്റ് നടത്തിയത്. ഐഎൽ ആൻഡ് എഫ്എസ് ചെയർമാൻ ഹരിശങ്കരനെ ഒന്നാം തീയതി അറസ്റ്റ് ചെയ്തിരുന്നു.
ബാവയെ ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഹരിശങ്കരൻ ഇപ്പോൾ മുംബൈയിൽ ജയിലിലാണ്.
ഉപകന്പനികളും പ്രത്യേകാവശ്യത്തിനുള്ള കന്പനികളുമടക്കം ഇരുന്നൂറോളം കന്പനികൾ ഐഎൻ ആൻഡ് എഫ്എസ് ഗ്രൂപ്പിലുണ്ട്. മൊത്തം ഒന്നേകാൽ ലക്ഷം കോടി രൂപയുടെ ബാധ്യത കന്പനികൾക്കുണ്ട്.
റോഡ് - പാലം നിർമാണങ്ങളിലും വലിയ ഭവന നിർമാണ പ്രോജക്റ്റുകളിലും ഏർപ്പെടുത്തിയെ ഗ്രൂപ്പിന്റെ ഉപകന്പനികളും പ്രത്യേക കന്പനികളും വിറ്റ് ബാധ്യത ഒഴിവാക്കാനുള്ള ശ്രമത്തിലാണു സർക്കാർ. ഗവൺമെന്റ് നിയോഗിച്ച ഒരു ഡയറക്ടർ ബോർഡാണു ഗ്രൂപ്പിനെ ഇപ്പോൾ നയിക്കുന്നത്.
ബാധ്യതകളുടെ വലുപ്പം മൂലം ഗ്രൂപ്പ് ഒറ്റയടിക്കു തകർന്നാൽ ധനകാര്യമേഖലയിൽ വലിയ കോളിളക്ക മുണ്ടാകും എന്നതു കൊണ്ടാണു കേന്ദ്രം ഇടപെട്ടത്.ഗ്രൂപ്പ് കന്പനികൾ ഇറക്കിയ കടപ്പത്രങ്ങളിൽ നിരവധി മ്യൂച്വൽ ഫണ്ടുകളും പ്രൊവിഡന്റ് ഫണ്ടുകളും പെൻഷൻ ഫണ്ടുകളും പണം നിക്ഷേപിച്ചിരുന്നു.
പെൻഷൻ - പ്രൊവിഡന്റ് ഫണ്ടുകൾക്കു തന്നെ 9200 കോടിയിൽ പരം രൂപയുടെ നിക്ഷേപമുണ്ട്.
ഐഎൽ ആൻഡ് എഫ്എസ് തട്ടിപ്പ്; എംഡി അറസ്റ്റിൽ
11:11 PM Apr 13, 2019 | Deepika.com