ബ്രെക്സിറ്റ് ആറുമാസംകൂടി നീട്ടിക്കൊടുത്തു

11:11 PM Apr 11, 2019 | Deepika.com
ലണ്ടൻ: ബ്രെക്സിറ്റ് കാലാവധി ആറുമാസം കൂടി നീട്ടിനൽകാമെന്ന് ബ്രസൽസിൽ ചേർന്ന ഇയു ഉച്ചകോടി സമ്മതിച്ചു. കാലാവധി നീട്ടിയില്ലായിരുന്നെങ്കിൽ കരാർ കൂടാതെ ഇന്ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടിവരുമായിരുന്നു. പുതുക്കിയ ബ്രെക്സിറ്റ് തീയതി ഒക്ടോബർ 31 ആണ്. ഇനിയും സമയം പാഴാക്കാതെ കരാർ പാസാക്കി ബ്രെക്സിറ്റിനു വഴിയൊരുക്കാൻ ബ്രിട്ടീഷ് എംപിമാർ തയാറാവണമെന്നു യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്ക് പറഞ്ഞു. ജൂൺ മുപ്പതുവരെ ഹ്രസ്വകാലത്തേക്ക് ബ്രെക്സിറ്റ് നീട്ടണമെന്നാണു മേ ആവശ്യപ്പെട്ടത്.

എന്നാൽ ആറുമാസം സമയം നീട്ടിനൽകാനാണു ഇയു തീരുമാനിച്ചത്. ഇത് മേയ്ക്ക് അംഗീകരിക്കേണ്ടിവന്നു. ഒക്ടോബർ 31 വരെ സമയം അനുവദിച്ചെങ്കിലും അതിനുമുന്പു തന്നെ യൂറോപ്യൻ യൂണിയനിൽനിന്നു വിടുതൽ നേടാൻ (ബ്രെക്സിറ്റ്) ശ്രമിക്കുമെന്നു പിന്നീട് മേ വ്യക്തമാക്കി,
യൂറോപ്യൻ യൂണിയനിലേക്ക് മേയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബ്രിട്ടനും പങ്കെടുക്കണമെന്നും ഉച്ചകോടി നിർദേശിച്ചു. തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ലെങ്കിൽ ജൂൺ ഒന്നിന് ബ്രിട്ടൻ ഇയുവിൽനിന്നു പുറത്താവും. ആദ്യം നിശ്ചയിച്ച ബ്രെക്സിറ്റ് തീയതി മാർച്ച് 29 ആയിരുന്നു. പിന്നീട് ഇത് ഏപ്രിൽ 12 വരെ നീട്ടി. ഇപ്പോൾ മൂന്നാം തവണയാണു നീട്ടി നൽകിയിരിക്കുന്നത്. ഒക്ടോബർ 31നുശേഷം വീണ്ടും തീയതി നീട്ടിനൽകില്ലെന്നും ഇയു വ്യക്തമാക്കിയിട്ടുണ്ട്.