ഇസ്ലാമാബാദ്: പ്രായപൂർത്തിയാകാത്ത രണ്ടു ഹൈന്ദവ പെൺകുട്ടികളെ നിർബന്ധിച്ചു മതം മാറ്റിയതല്ലെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി വിധിച്ചതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിൽനിന്നു തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം കഴിപ്പിച്ചു എന്ന് രക്ഷിതാക്കൾ ആരോപിക്കുന്ന രവീണ, റീന സഹോദരിമാരും ഇവരുടെ ഭർത്താക്കന്മാരും സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെൺകുട്ടികൾക്കു ഭർത്താക്കന്മാർക്കൊപ്പം ജീവിക്കാൻ ഹൈക്കോടതി അനുമതി നല്കി.
സിന്ധ് പ്രവിശ്യയിൽനിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നാണ് രക്ഷിതാക്കൾ പോലീസിനു പരാതി നല്കിയത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുസമൂഹം ഇതിൽ വലിയ പ്രതിഷേധം നടത്തുകയുണ്ടായി.
നിർബന്ധിത മതംമാറ്റം നടന്നിട്ടില്ലെന്നു പാക് കോടതി
11:11 PM Apr 11, 2019 | Deepika.com