ഇസ്ലാമാബാദ്: തട്ടിക്കൊണ്ടുപോയി നിക്കാഹ് നടത്തിയ കേസിൽ ഇരകളായ പ്രായപൂർത്തിയാകാത്ത ഹിന്ദു സഹോദരിമാരെ സംരക്ഷിത കസ്റ്റഡിയിൽ വിട്ട് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവായി.
രവീണ(13), റീന(15) എന്നിവരെ ഹോളിയുടെ തലേന്ന് സിന്ധ് പ്രവിശ്യയിലെ വസതിയിൽനിന്ന് തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ചുവെന്നാണു പരാതി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഭവത്തിൽ ഇടപെട്ടിരുന്നു.
കുട്ടികളെ നിർബന്ധിച്ചു മതംമാറ്റി വിവാഹം കഴിപ്പിച്ചതാണോയെന്ന് അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിനു പിന്നാലെ പ്രചരിക്കപ്പെട്ട വീഡിയോയിൽ സ്വമനസാലെ മതം മാറിയതാണെന്നു പെൺകുട്ടികൾ പറയുന്നുണ്ട്.
പെൺകുട്ടികളും അവരുടെ ഭർത്താക്കന്മാരും സംരക്ഷണം തേടി നല്കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇസ്ലാമാബാദിലെ ഡെപ്യൂട്ടി കമ്മീഷണർക്കും മനുഷ്യാവകാശ ഡയറക്ടർ ജനറലിനുമാണ് പെൺകുട്ടികളുടെ സംരക്ഷണച്ചുമതല.
നിക്കാഹ് നടത്തിയ പുരോഹിതനും സുന്നി തെഹ്രിക് പാക്കിസ്ഥാൻ എന്ന സംഘടനയുടെ നേതാവും അറസ്റ്റിലായിരുന്നു.
മതംമാറ്റി വിവാഹം: പെൺകുട്ടികൾ സംരക്ഷിത കസ്റ്റഡിയിൽ
11:32 PM Mar 26, 2019 | Deepika.com