ബംഗളൂരു: മൈൻഡ് ട്രീയെ ഏറ്റെടുക്കാനുള്ള ലാർസൻ ആൻഡ് ടുബ്രോ (എൽആൻഡ് ടി) യുടെ നീക്കത്തിനു തടസം ഒഴിവായി. എൽ ആൻഡ് ടിയെ ചെറുക്കാനായി ഓഹരികൾ തിരിച്ചുവാങ്ങുക എന്ന ആശയം ഇന്നലെ ചേർന്ന കന്പനി ഡയറക്ടർ ബോർഡ് ഉപേക്ഷിച്ചു. എൽ ആൻഡ് ടിയുമായി ചർച്ച നടത്താനും ധാരണയായി.
മൈൻഡ് ട്രീയുടെ സ്ഥാപകരിലൊരാളായ വി.ജി. സിദ്ധാർഥിന്റെ പക്കൽനിന്ന് 20.32 ശതമാനം ഓഹരി എൽ ആൻഡ് ടി വാങ്ങിയിരുന്നു. ഇത്രയും ഓഹരി വാങ്ങിയതിന്റെ ബലത്തിൽ 31 ശതമാനം ഓഹരികൂടി വാങ്ങാൻ എൽ ആൻഡ് ടി ഓഫർ വച്ചിട്ടുണ്ട്.
എൽ ആൻഡ് ടിയുടേത് ശത്രുതാപരമായ പിടിച്ചടക്കലാണെന്ന് മൈൻഡ് ട്രീ പ്രൊമോട്ടർമാർ ആരോപിച്ചിരുന്നു. ചെറുത്തുനില്പുകൊണ്ടു കാര്യമില്ലെന്ന വിലയിരുത്തലിലാണ് പ്രൊമോട്ടർമാർ ഇപ്പോൾ എന്നു കരുതപ്പെടുന്നു.
മൈൻഡ് ട്രീ ഓഹരികൾ തിരിച്ചുവാങ്ങില്ല
10:55 PM Mar 26, 2019 | Deepika.com