ഇറക്കുമതി ഭീഷണികൾ അകന്നതോടെ കുരുമുളക് കരുത്തു തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ. ഉത്പാദകർ ചുക്ക്, വില്പനയ്ക്ക് ഇറക്കാൻ ഉത്സാഹിച്ചു. ജാതിതോട്ടങ്ങൾ വിളവെടുപ്പിനു സജ്ജമാക്കുന്നു. കൊപ്രയ്ക്ക് പതിനായിരം രൂപയിലെ താങ്ങ് നഷ്ടമായി, വെളിച്ചെണ്ണ വില ഇടിഞ്ഞു. റബറിൽ ഓഫ് സീസണിലെ വിലക്കയറ്റം. സ്വർണ വില കയറി ഇറങ്ങി.
കുരുമുളക്
കുരുമുളകിൽ അന്തർസംസ്ഥാന വ്യാപാരികൾ കാണിച്ച താത്പര്യം ഉത്പന്നത്തെ തളർച്ചയിൽനിന്ന് കൈപിടിച്ച് ഉയർത്തി. കേന്ദ്ര സേന അതിർത്തി സംസ്ഥാനങ്ങളിൽ പരിശോധനകൾ ശക്തമാക്കിയത് കള്ളകടത്തായുള്ള വിദേശ കുരുമുളക് പ്രവാഹത്തിന് തടയിട്ടു. ഉത്തരേന്ത്യയിൽനിന്ന് വീണ്ടും മുളകിന് ആവശ്യം ഉയർന്നതോടെ തുടർച്ചയായ രണ്ടാം വാരത്തിലും നിരക്കുകയറി.
കുരുമുളക് വിളവെടുപ്പ് പുരോഗമിച്ചെങ്കിലും ഉത്പാദനം പ്രതീക്ഷിച്ചതിലും കുറയുമെന്നാണ് കർഷകരുടെ പക്ഷം. പുതിയ ചരക്ക് ഇതു മൂലം കാര്യമായി വില്പനയ്ക്ക് ഇറക്കുന്നില്ല. കനത്ത പകൽ ചൂട് മൂലം പല തോട്ടങ്ങളിലും കുരുമുളക് മണികൾ അടർന്നു വിഴ്ന്നതും കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ വിലക്കയറ്റം തുടരാം. അതേസമയം, വ്യവസായികൾ ഇറക്കുമതിക്ക് നീക്കം നടത്തിയാൽ വില ചാഞ്ചാടാം.
അന്താരാഷ്ട്ര വിപണിയിൽ ഉത്പാദന രാജ്യങ്ങൾ ചരക്ക് വിറ്റഴിക്കലിൽ മത്സരിച്ചു. വിളവെടുപ്പ് തുടങ്ങിയതോടെ കുരുമുളക് കയറ്റുമതി രാജ്യങ്ങളെ ഞെട്ടിച്ച് വിയറ്റ്നാം ടണ്ണിന് 1800 ഡോളറിന് വരെ ഓഫർ ഇറക്കിയ ശേഷം വാരാന്ത്യം 2200 ഡോളറിലെത്തി. അടുത്ത രണ്ടു മാസങ്ങളിൽ വിയറ്റ്നാം മുളക് ആഗോള വിപണിയെ നിയന്ത്രിക്കാം. ബ്രസീലിയൻ കയറ്റുമതിക്കാർ ടണ്ണിന് 2000 ഡോളറിൽ പിടിച്ചുനിന്നു. ഇന്തോനേഷ്യ 2400 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. ഇന്ത്യൻ നിരക്ക് 5300 ഡോളറാണ്. കൊച്ചിയിൽ പുതിയ കുരുമുളക് 31,700 ലും ഗാർബിൾഡ് മുളക് 35,200 രൂപയിലുമാണ്.
ഏലം
ജാതിക്ക
ചുക്ക്
നാളികേരം
നാളികേരോത്പന്നങ്ങൾക്ക് തളർച്ച. സീസൺ ആരംഭവേളയിൽ കൊപ്രയെ പിടികൂടിയ വില ഇടിവ് കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാവും. പ്രദേശിക വിപണികളിൽ വില്പന ചുരുങ്ങി. മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് ഗ്രാമീണ മേഖലകളിൽ പച്ചത്തേങ്ങ വിലയെ ബാധിച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ വില 15,200 ൽ നിന്ന് 14,800 രൂപയായി. കൊപ്രയ്ക്ക് 10,000 രൂപയിലെ നിർണായക താങ്ങ് നഷ്ടപ്പെട്ട് വാരാന്ത്യം 9790 രൂപയിലാണ്.
റബർ
സ്വർണം