ന്യൂഡൽഹി: ഇറക്കുമതി ഗണ്യമായി കുറഞ്ഞതിനാൽ ഫെബ്രുവരിയിൽ വിദേശവ്യാപാര കമ്മി കുറഞ്ഞു. കയറ്റുമതിയിൽ ചെറിയ വർധനയേ ഉള്ളൂ.
കയറ്റുമതി 2.44 ശതമാനം വർധിച്ച് 2667 കോടി ഡോളർ ആയി. ഇറക്കുമതി 5.41 ശതമാനം കുറച്ച് 3626 കോടി ഡോളറിൽ എത്തി. കമ്മി 960 കോടി ഡോളർ. 2018 ഫെബ്രുവരിയിൽ 1230 കോടി ഡോളർ കമ്മി ഉണ്ടായിരുന്നു.
സാന്പത്തിക വർഷത്തിലെ 11 മാസംകൊണ്ടു കയറ്റുമതി 29,847 കോടി ഡോളറിന്റേതാണ്. വർധന 8.85 ശതമാനം. ഇറക്കുമതി 46,400 കോടി ഡോളറും. വർധന 9.75 ശതമാനം. കമ്മി 16,552 കോടി ഡോളർ. ഫെബ്രുവരിയിൽ സ്വർണ ഇറക്കുമതി 10.81 ശതമാനവും ക്രൂഡ് ഇറക്കുമതി 8.05 ശതമാനവും കുറഞ്ഞു.
ഇറക്കുമതി കുറഞ്ഞപ്പോൾ കമ്മി താണു
11:10 PM Mar 15, 2019 | Deepika.com