ലാഹോർ: പാക് പഞ്ചാബിലെ രജൻപുര കച്ചാ മേഖലയിൽ 2016ൽ ആറു പോലീലുകാരെ കൊലപ്പെടുത്തിയ കേസിൽ 20 ഭീകരർക്ക് മുൾട്ടാനിലെ ഭീകരവിരുദ്ധ കോടതി വധശിക്ഷ വിധിച്ചു.ഒാരോരുത്തർക്കും 62ലക്ഷം രൂപ പിഴയും വിധിച്ചു. ചോട്ടു എന്ന ഗുലാം റസൂലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽപ്പെട്ടവരാണു പ്രതികൾ. സംഘാംഗങ്ങളായ കാസിം, അബ്ദുൾ സമദ് എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ നൽകി. പ്രായപൂർത്തിയാവാത്തവരായതിനാലാണ് ഇവരെ വധശിക്ഷയിൽനിന്ന് ഒഴിവാക്കിയത്.
2016 ഏപ്രിൽ 13നാണ് ചോട്ടുവിന്റെ സംഘം പോലീസ് ടീമിനെ ആക്രമിച്ചത്. ആറു പേരെ കൊന്നതിനു പുറമേ 24 പേരെ ബന്ദികളാക്കുകയും ചെയ്തു. പാക് സൈന്യം ഹെലികോപ്റ്റർ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് വനമേഖലയിൽനിന്ന് അക്രമികളെ പിടികൂടിയതും ബന്ദികളെ മോചിപ്പിച്ചതും. 2000 സൈനികരും തെരച്ചിലിൽ പങ്കെടുത്തു.
20 പാക് ഭീകരർക്ക് വധശിക്ഷ
12:40 AM Mar 14, 2019 | Deepika.com