കൊച്ചി: ജമ്മു- കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരിൽ വായ്പ എടുത്ത 23 പേരുടെ വായ്പകൾ ഉടൻ പ്രാബല്യത്തിൽ വരുംവിധം എഴുതിത്തള്ളാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കു 30 ലക്ഷം രൂപ വീതമുള്ള ഇൻഷ്വറൻസ് തുക നൽകും.
എല്ലാ സിആർപിഎഫ് ജവാന്മാരും പ്രതിരോധ ശന്പള പദ്ധതിയുടെ കീഴിൽ ബാങ്കിന്റെ ഉപഭോക്താക്കളാണ്. എല്ലാ പ്രതിരോധ സേനാംഗങ്ങൾക്കും ബാങ്ക് 30 ലക്ഷം രൂപ വീതമുള്ള ഇൻഷ്വറൻസ് പരിരക്ഷയും ലഭ്യമാക്കുന്നുണ്ട്. തങ്ങളുടെ എല്ലാ ജീവനക്കാരോടും രാജ്യതാല്പര്യത്തിനായി ’ഭാരത് കേ വീർ എ പോർ’ വഴി സംഭാവനകൾ നൽകാനും ബാങ്ക് അഭ്യർഥിച്ചിട്ടുണ്ടെന്ന് എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.
വീരമൃത്യു വരിച്ചവരുടെ വായ്പ എഴുതിത്തള്ളുമെന്ന് എസ്ബിഐ
12:41 AM Feb 19, 2019 | Deepika.com