ലാഹോർ: പട്ടം പറത്തിയതിന്റെ പേരിൽ 3700 പേർ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അറസ്റ്റിലായി.
പട്ടത്തിന്റെ ചരട് നിരവധി മരണങ്ങൾക്കു കാരണമാകുന്നതിനാൽ പ്രവിശ്യയിൽ പട്ടം പറത്തൽ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.
2005ൽ 19 പേർ മരിക്കുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തതോടെ സുപ്രീംകോടതി പട്ടംപറത്തി ആഘോഷിക്കുന്ന ബസത്ത് ഉത്സവം നിരോധിച്ചു. ഇത് പഞ്ചാബ് സർക്കാർ നീക്കിയെങ്കിലും വിഷയം വീണ്ടും കോടതിയിലെത്തിയതോടെ നിരോധനം പുനസ്ഥാപിച്ചു.
പട്ടം പറത്തിയ 3700 പേർ അറസ്റ്റിൽ
11:12 PM Feb 14, 2019 | Deepika.com