ബെർലിൻ: നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ പെയിന്റിംഗുകൾ അടക്കമുള്ള വസ്തുക്കൾ ലേലം ചെയ്യുന്നതിനെതിരേ പ്രതിഷേധം ശക്തമായി.
അഞ്ചു പെയിന്റിംഗുക ളും സ്വസ്തിക ചിഹ്നമുള്ള ചാരുകസേരയും അടക്കമുള്ള വസ്തുക്കളാണ് ദ വെയ്ഡ്ലർ കന്പനി ലേലത്തിനു വച്ചിരിക്കുന്നത്.
ഹിറ്റ്ലറുടെ ഒപ്പോടുകൂടിയ പ്രകൃതിദൃശ്യ വാട്ടർകളറിന് 51,000 ഡോളർ വില പ്രതീക്ഷിക്കുന്നു. ഹിറ്റ്ലർ സ്വദേശമായ ഓസ്ട്രിയയിൽ കലാകാരനായി ഉപജീവനം കഴിക്കാൻ ശ്രമിച്ച കാലത്താണ് ഈ പെയിന്റിംഗ് ചെയ്തതെന്നു കരുതുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസികളെ വിചാരണ ചെയ്ത ന്യൂറംബർഗിലാണ് ലേലം. അതേസമയം, നാസികാലത്തെ വസ്തുക്കളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു ന്യൂറംബർഗ് മേയർ ഉൾറിച്ച് മാലി പറഞ്ഞു.
ഹിറ്റ്ലറുടെ പെയിന്റിംഗുകൾ ലേലം ചെയ്യുന്നതിൽ പ്രതിഷേധം
11:30 PM Feb 09, 2019 | Deepika.com