വരവ് ചുരുങ്ങി, ഏലക്കാവില കയറി

12:11 AM Feb 04, 2019 | Deepika.com
വിപണി വിശേഷം / കെ.ബി. ഉദയഭാനു

അതിശൈത്യം ഏലക്ക ഉത്പാദനം വീണ്ടും കുറയ്ക്കുമെന്ന ആശങ്കയിൽ ഹൈറേഞ്ചിലെ കർഷകർ, ആഭ്യന്തര - വിദേശ ഡിമാൻഡിൽ നിരക്ക് രണ്ടായിരം രൂപയായി വാരാന്ത്യം കയറി. ചുക്കിന് ആഭ്യന്തര-വിദേശ അന്വേഷണങ്ങൾ പ്രവഹിച്ചു. തളർച്ചയിൽനിന്ന് കുരുമുളക് കരകയറുന്നു. മാസാരംഭ ഡിമാൻഡ് മങ്ങി, വെളിച്ചെണ്ണയ്ക്കു കാലിടറി. പത്തരമാറ്റിന്‍റെ തിളക്കവുമായി സ്വർണം മുന്നേറ്റം തുടരുന്നു.

ഏലം

ആഭ്യന്തര - വിദേശ ഡിമാൻഡിൽ ഏലക്ക കൂടുതൽ കരുത്ത് കാണിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്ത് ഏലക്ക ഉത്പാദനം ഗണ്യമായി കുറഞ്ഞു. ജനുവരിയിൽ ഏലക്കവില പത്തു ശതമാനം ഉയർന്നു. ഓഗസ്റ്റിലെ പ്രളയക്കെടുതിയിൽ ഏലത്തോട്ടങ്ങൾക്കു നേരിട്ട കൃഷിനാശം മൂലം ഉത്പാദനത്തിൽ 40 മുതൽ 50 ശതമാനം കുറവ് സംഭവിച്ചു.


ശൈത്യം സീസണിൽ ഏലക്ക ക്ഷാമം രൂക്ഷമാക്കുമെന്ന സൂചനകളെത്തുടർന്ന് സ്റ്റോക്കിസ്റ്റുകൾ ഉത്പന്നത്തിൽ പിടിമുറുക്കി. മുഖ്യ ലേലകേന്ദ്രങ്ങളിൽ ഏലക്ക വരവ് ചുരുങ്ങിയത് മുൻനിർത്തി ആഭ്യന്തര - വിദേശ വാങ്ങലുകാർ രംഗത്ത് സജീവമായി. ജനുവരിയിൽ ഏലക്ക ഉത്പാദനത്തിൽ പത്തു ശതമാനം കുറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളിലെ കൊടും ശൈത്യം ഏലച്ചെടികൾക്ക് കനത്ത തിരിച്ചടിയായി. ഇത് അടുത്ത സീസണിലെ ഉത്പാദനത്തെ ബാധിക്കാനിടയുണ്ട്.

ജൂൺ - ജൂലൈയിലാണ് ഏലക്ക സീസണിന് തുടക്കംകുറിക്കുക. എട്ട് എംഎം ഏലക്ക കിലോഗ്രാമിന് 1700 രൂപയ്ക്കു മുകളിലാണ് ഇടപാടുകൾ നടക്കുന്നത്. വാരാന്ത്യം വണ്ടന്മേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾക്ക് കിലോഗ്രാമിന് 2009 രൂപയിലെത്തി. ഇപ്പോഴത്തെ വിലക്കയറ്റം കർഷകരേക്കാൾ മധ്യവർത്തികൾക്കാണ് കൂടുതൽ നേട്ടം. ഈസ്റ്റർ മുൻനിർത്തി വിദേശ ബയർമാർ ചരക്ക് ശേഖരിക്കുന്നുണ്ട്. കാർഷികമേഖലകളിൽനിന്നുള്ള ഏലക്ക വരവ് കുറഞ്ഞ അളവിലാണ്.

ചുക്ക്

ഇന്ത്യൻ ചുക്ക് പുതിയ ഉയരങ്ങളിലെത്തി. ഇഞ്ചിയുടെ വിലക്കയറ്റം ചുക്ക് ഉത്പാദനം മന്ദഗതിയിലാക്കി. ഉത്തരേന്ത്യയിൽ തണുപ്പ് ശക്തമായതിനാൽ ചുക്കിന് ആഭ്യന്തര ആവശ്യം വർധിച്ചു. ഇതോടെ പുതിയ ചുക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ കിന്‍റലിന് 28,000-31,800 രൂപയായി. ഇടത്തരം ചുക്ക് 25,000 രൂപയിലും മികച്ചയിനം ചുക്ക് 28,500 രൂപയിലുമാണ്. അറബ് രാജ്യങ്ങളിൽനിന്ന് അന്വേഷണങ്ങളുണ്ട്.

കുരുമുളക്

കുരുമുളകിന് നേരിട്ട വില തകർച്ചയ്ക്ക് പരിഹാരം കാണാൻ കർഷകർ വിപണികളിലേക്കുള്ള ചരക്കുനീക്കം നിയന്ത്രിച്ചതോടെ വില കയറി. നാടൻ കുരുമുളകിന്‍റെ ലഭ്യത കുറഞ്ഞതു കണ്ട് അന്തർസംസ്ഥാന വാങ്ങലുകാർ വില ഉയർത്തി. വിദേശ ഓർഡറുകളുടെ അഭാവം മൂലം കയറ്റുമതിക്കാർ സജീവമല്ല.

അതേസമയം, മൂല്യവർധിത ഉത്പന്നമാക്കാൻ നേരത്തെ വിദേശ മുളക് ഇറക്കിയവർ മാർച്ച് ഷിപ്പ്മെന്‍റിനായി ചരക്ക് സംഭരണത്തിനുള്ള നീക്കത്തിലാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 600 രൂപ വർധിച്ച് 35,400 രൂപയായി. അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5475 ഡോളർ. ശ്രീലങ്ക 3000 ഡോളറിനും വിയറ്റ്നാം 2500 ഡോളറിനും ബ്രസീൽ 2200 ഡോളറിനും ക്വട്ടേഷൻ ഇറക്കി. മുളകുക്ഷാമത്തെ തുടർന്ന് ഇന്തോനേഷ്യ നിരക്ക് 2800 ഡോളറായി ഉയർത്തി.

റബർ

പകൽ താപനിലയിലെ മാറ്റം കണ്ട് ഉത്പാദകർ റബർത്തോട്ടങ്ങളിൽനിന്ന് പിന്തിരിഞ്ഞു. ചൂട് കനത്തതോടെ റബർ മരങ്ങളിൽനിന്നുള്ള യീൽഡ് ചുരുങ്ങി. ഇനി വേനൽ മഴയുടെ വരവോടെ മാത്രമേ റബർവെട്ട് പുനരാരംഭിക്കൂ. വിപണിനിയന്ത്രണം കർഷകരുടെയും സ്റ്റോക്കിസ്റ്റുകളുടെയും കരങ്ങളിലേക്ക് തിരിക്കാൻ പറ്റിയ അവസരമാണിത്. എന്നാൽ, ടയർ ലോബി ഇറക്കുമതിയിൽ ശ്രദ്ധ ഊന്നിയാൽ നിരക്ക് ഉയരില്ല. ടയർ നിർമാതാക്കൾ ആർഎസ് എസ് നാലാം ഗ്രേഡ് റബർ വില 12,300ൽനിന്ന് 12,200 രൂപയായി കുറച്ചു. അഞ്ചാം ഗ്രേഡിന് 500 രൂപ കുറഞ്ഞ് 11,500 രൂപയായി.

ടോക്കോമിൽ ജനുവരി അവസാനം കിലോയ്ക്ക് 205 യെന്നിലേക്ക് ഉയർന്ന റബർ വാരാവസാനം 183 യെന്നിലേക്ക് ഇടിഞ്ഞു. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചു.

നാളികേരം

പാം ഓയിൽ ഇറക്കുമതി ഉയർന്നതും പ്രാദേശിക തലത്തിൽ വെളിച്ചെണ്ണയ്ക്ക് മാസാരംഭ ഡിമാൻഡ് മങ്ങിയതും കാങ്കയത്തെ കൊപ്രയാട്ട് മില്ലുകാരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. നാളികേര സീസൺ ആരംഭിക്കാൻ ഇനിയും കാത്തിരിക്കണം. കൊപ്രക്ഷാമം മില്ലുകളുടെ പ്രവർത്തനത്തെ ചെറിയ അളവിൽ ബാധിച്ചു. പ്രദേശിക തലത്തിൽ വെളിച്ചെണ്ണവില്പന കുറഞ്ഞതിനിടെ വൻകിട മില്ലുകൾ സ്റ്റോക്ക് വിറ്റുമാറാൻ മത്സരിച്ചതും തളർച്ചയ്ക്കു കാരണമായി. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ 16,200 ലും കൊപ്ര 10,825 രൂപയിലാണ്.

സ്വർണം

ആഭരണ വിപണികളിൽ പവൻ സർവകാല റിക്കാർഡ് വിലയിലാണ്. 24,400 രൂപയിൽ വില്പന തുടങ്ങിയ പവൻ 24,600ലേക്കും വാരത്തിന്‍റെ രണ്ടാം പാദത്തിൽ 24,720ലേക്കും ഉയർന്നു. ഇതോടെ ഒരു ഗ്രാമിന് വില 3050 രൂപയിൽ നിന്ന് 3090 രൂപയായി.

ആഗോള വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നു. ട്രോയ് ഔൺസിന് 1304 ഡോളറിൽനിന്ന് 1324 ഡോളറിലെ പ്രതിരോധം മറികടന്ന് 1326.60 ഡോളർ വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 1218 ഡോളറിലാണ്. ബുൾ തരംഗം നിലനിർത്താനായാൽ ബുള്ളിയൻ മാർക്കറ്റ് 1342 ഡോളർ വരെ ഉയരാം. എന്നാൽ, അതിനു മുമ്പായി 1304-1295 ഡോളറിലേക്കു സാങ്കേതിക പരീക്ഷണങ്ങൾ നടത്താനും ഇടയുണ്ട്. രാജ്യാന്തര മാർക്കറ്റിൽ തിരുത്തൽ അനുഭവപ്പെട്ടാൽ അതിനൊപ്പം ആഭ്യന്തരവില കുറയും. ഇതിനിടെ വിനിമയവിപണിയിൽ രൂപയുടെ ചലനങ്ങൾ നിർണായകമാവും.