അതിശൈത്യം ഏലക്ക ഉത്പാദനം വീണ്ടും കുറയ്ക്കുമെന്ന ആശങ്കയിൽ ഹൈറേഞ്ചിലെ കർഷകർ, ആഭ്യന്തര - വിദേശ ഡിമാൻഡിൽ നിരക്ക് രണ്ടായിരം രൂപയായി വാരാന്ത്യം കയറി. ചുക്കിന് ആഭ്യന്തര-വിദേശ അന്വേഷണങ്ങൾ പ്രവഹിച്ചു. തളർച്ചയിൽനിന്ന് കുരുമുളക് കരകയറുന്നു. മാസാരംഭ ഡിമാൻഡ് മങ്ങി, വെളിച്ചെണ്ണയ്ക്കു കാലിടറി. പത്തരമാറ്റിന്റെ തിളക്കവുമായി സ്വർണം മുന്നേറ്റം തുടരുന്നു.
ഏലം
ആഭ്യന്തര - വിദേശ ഡിമാൻഡിൽ ഏലക്ക കൂടുതൽ കരുത്ത് കാണിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്ത് ഏലക്ക ഉത്പാദനം ഗണ്യമായി കുറഞ്ഞു. ജനുവരിയിൽ ഏലക്കവില പത്തു ശതമാനം ഉയർന്നു. ഓഗസ്റ്റിലെ പ്രളയക്കെടുതിയിൽ ഏലത്തോട്ടങ്ങൾക്കു നേരിട്ട കൃഷിനാശം മൂലം ഉത്പാദനത്തിൽ 40 മുതൽ 50 ശതമാനം കുറവ് സംഭവിച്ചു.
ശൈത്യം സീസണിൽ ഏലക്ക ക്ഷാമം രൂക്ഷമാക്കുമെന്ന സൂചനകളെത്തുടർന്ന് സ്റ്റോക്കിസ്റ്റുകൾ ഉത്പന്നത്തിൽ പിടിമുറുക്കി. മുഖ്യ ലേലകേന്ദ്രങ്ങളിൽ ഏലക്ക വരവ് ചുരുങ്ങിയത് മുൻനിർത്തി ആഭ്യന്തര - വിദേശ വാങ്ങലുകാർ രംഗത്ത് സജീവമായി. ജനുവരിയിൽ ഏലക്ക ഉത്പാദനത്തിൽ പത്തു ശതമാനം കുറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളിലെ കൊടും ശൈത്യം ഏലച്ചെടികൾക്ക് കനത്ത തിരിച്ചടിയായി. ഇത് അടുത്ത സീസണിലെ ഉത്പാദനത്തെ ബാധിക്കാനിടയുണ്ട്.
ജൂൺ - ജൂലൈയിലാണ് ഏലക്ക സീസണിന് തുടക്കംകുറിക്കുക. എട്ട് എംഎം ഏലക്ക കിലോഗ്രാമിന് 1700 രൂപയ്ക്കു മുകളിലാണ് ഇടപാടുകൾ നടക്കുന്നത്. വാരാന്ത്യം വണ്ടന്മേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾക്ക് കിലോഗ്രാമിന് 2009 രൂപയിലെത്തി. ഇപ്പോഴത്തെ വിലക്കയറ്റം കർഷകരേക്കാൾ മധ്യവർത്തികൾക്കാണ് കൂടുതൽ നേട്ടം. ഈസ്റ്റർ മുൻനിർത്തി വിദേശ ബയർമാർ ചരക്ക് ശേഖരിക്കുന്നുണ്ട്. കാർഷികമേഖലകളിൽനിന്നുള്ള ഏലക്ക വരവ് കുറഞ്ഞ അളവിലാണ്.
ചുക്ക്
കുരുമുളക്
അതേസമയം, മൂല്യവർധിത ഉത്പന്നമാക്കാൻ നേരത്തെ വിദേശ മുളക് ഇറക്കിയവർ മാർച്ച് ഷിപ്പ്മെന്റിനായി ചരക്ക് സംഭരണത്തിനുള്ള നീക്കത്തിലാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 600 രൂപ വർധിച്ച് 35,400 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5475 ഡോളർ. ശ്രീലങ്ക 3000 ഡോളറിനും വിയറ്റ്നാം 2500 ഡോളറിനും ബ്രസീൽ 2200 ഡോളറിനും ക്വട്ടേഷൻ ഇറക്കി. മുളകുക്ഷാമത്തെ തുടർന്ന് ഇന്തോനേഷ്യ നിരക്ക് 2800 ഡോളറായി ഉയർത്തി.
റബർ
ടോക്കോമിൽ ജനുവരി അവസാനം കിലോയ്ക്ക് 205 യെന്നിലേക്ക് ഉയർന്ന റബർ വാരാവസാനം 183 യെന്നിലേക്ക് ഇടിഞ്ഞു. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചു.
നാളികേരം
സ്വർണം
ആഗോള വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നു. ട്രോയ് ഔൺസിന് 1304 ഡോളറിൽനിന്ന് 1324 ഡോളറിലെ പ്രതിരോധം മറികടന്ന് 1326.60 ഡോളർ വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 1218 ഡോളറിലാണ്. ബുൾ തരംഗം നിലനിർത്താനായാൽ ബുള്ളിയൻ മാർക്കറ്റ് 1342 ഡോളർ വരെ ഉയരാം. എന്നാൽ, അതിനു മുമ്പായി 1304-1295 ഡോളറിലേക്കു സാങ്കേതിക പരീക്ഷണങ്ങൾ നടത്താനും ഇടയുണ്ട്. രാജ്യാന്തര മാർക്കറ്റിൽ തിരുത്തൽ അനുഭവപ്പെട്ടാൽ അതിനൊപ്പം ആഭ്യന്തരവില കുറയും. ഇതിനിടെ വിനിമയവിപണിയിൽ രൂപയുടെ ചലനങ്ങൾ നിർണായകമാവും.