ബെയ്ജിംഗ്: എണ്ണംകൊണ്ട് ലോകത്തിൽ ഒന്നാമതായ ചൈനീസ് സൈന്യത്തിൽ കരസേനാ അംഗങ്ങളുടെ എണ്ണം പകുതിയായി കുറച്ചു. പകരം വ്യോമ, നാവിക സേനാംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിൻഹുവ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) എന്ന ചൈനീസ് സൈന്യത്തിൽ 20 ലക്ഷത്തിനു മുകളിൽ അംഗങ്ങളാണുള്ളത്. പിഎൽഎയുടെ പ്രധാന ശക്തി പത്തു ലക്ഷത്തോളം പേരുള്ള കരസേന ആയിരുന്നു. ഇത് 50 ശതമാനം കുറച്ചുവെന്നാണു റിപ്പോർട്ട്.
സൈന്യത്തെ ആധുനികീകരിച്ചു ശക്തിപ്പെടുത്താനുള്ള പ്രസിഡന്റ് ഷി ചിൻപിംഗിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണിത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണ് കരസേനാ അംഗങ്ങളുടെ എണ്ണം കുറച്ചത്. നാവികസേന, വ്യോമസേന, റോക്കറ്റ് സേന, സൈബർ യുദ്ധത്തിനുള്ള സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സ് എന്നിവയാണ് പിഎൽഎയിലെ മറ്റു നാലു വിഭാഗങ്ങൾ.
ചൈനീസ് കരസേനയുടെ അംഗബലം പകുതിയാക്കി
12:32 AM Jan 23, 2019 | Deepika.com