കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഡിസംബർ അവസാനം നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് ഫെലിക്സ് ടിഷിസെകെഡി നേടിയ ജയം ഭരണഘടനാ കോടതി അംഗീകരിച്ചു. മറ്റൊരു പ്രതിപക്ഷ നേതാവും സ്ഥാനാർഥിയുമായിരുന്ന മാർട്ടിൻ ഫായലു ആണ് കോടതിയെ സമീപിച്ചത്.
കോടതി വിധി അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ ഫായലു, താനാണ് പുതിയ പ്രസിഡന്റെന്നു പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ പ്രതിസന്ധി രൂക്ഷമായി. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോസഫ് കബിലയുമായി ചേർന്ന് കൃത്രിമത്വം നടത്തിയാണ് ഫെലിക്സ് വിജയിച്ചതെന്ന് ഫായലു ആരോപിച്ചു. തെരഞ്ഞെടുപ്പു നിരീക്ഷിച്ചവരുടെ കണക്കുമായി ഫെലിക്സിന്റെ വിജയം ഒത്തുപോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫായലു വിജയിക്കുമെന്നായിരുന്നു പ്രവചനങ്ങൾ. തെരഞ്ഞെടുപ്പു ഫലത്തിൽ ആഫ്രിക്കൻ യൂണിയനും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
കോംഗോയിൽ സ്വയം പ്രസിഡന്റെന്നു പ്രഖ്യാപിച്ച് ഫായലു
12:30 AM Jan 21, 2019 | Deepika.com