തൃശൂർ: പുതുതായി നിർമിക്കുന്ന ആയുർവേദ മരുന്നുകൾക്കു ക്ലിനിക്കൽ ട്രയൽ വേണമെന്ന നിബന്ധന സംസ്ഥാന സർക്കാർ റദ്ദാക്കി. നിയമംമൂലം അഞ്ചു വർഷമായി ആയുർവേദ ഒൗഷധ നിർമാതാക്കൾക്കു പുതിയ മരുന്നുകൾ പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഒൗഷധങ്ങൾക്കു ക്ലിനിക്കൽ ട്രയലിനു പകരം പൈലറ്റ് സ്റ്റഡി മതിയാകുന്ന വിധത്തിൽ കേരളത്തിലെ നിയമത്തിൽ മാറ്റംവരുത്തി.
ക്ലിനിക്കൽ ട്രയൽ നിർബന്ധമാക്കിയ നിയമംമൂലം ആയുർവേദ മേഖല തകർന്നുകൊണ്ടിരിക്കുകയാണെന്ന കാര്യം ആയുർവേദ ഒൗഷധ നിർമാതാക്കളുടെ സംഘടനകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ക്ലിനിക്കൽ ട്രയൽ ഒഴിവാക്കിയ സാഹചര്യത്തിൽ ആയുർവേദ ഒൗഷധ ഗവേഷണവും ഉത്പാദനവും വർധിക്കും. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കേരളത്തിലെ ആയുർവേദ ഉത്പന്നങ്ങൾക്കു കൂടുതൽ സാധ്യതകളാണു തുറന്നിരിക്കുന്നതെന്ന് ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പറഞ്ഞു.
പുതിയ ആയുർവേദ ഒൗഷധങ്ങൾക്കു ക്ലിനിക്കൽ ട്രയൽ നിബന്ധന റദ്ദാക്കി
07:08 AM Jan 19, 2019 | Deepika.com