വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യക്കുവേണ്ടി പ്രവർത്തിക്കുകയാണോയെന്ന് എഫ്ബിഐ അന്വേഷിച്ചതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. എഫ്ബിഐ ഡയറക്ടറായിരുന്ന ജയിംസ് കോമിയെ 2017 മേയിൽ ട്രംപ് പുറത്താക്കിയതിനു പിന്നാലെയായിരുന്നു ഇത്.
ട്രംപിന്റെ വിജയത്തിന് റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിൽ അന്വേഷണം നടത്തിയിരുന്നത് കോമിയാണ്. ഇദ്ദേഹത്തെ പുറത്താക്കിയതിനു പിന്നാലെ ട്രംപ് ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ എഫ്ബിഐക്കു സംശയം തോന്നി അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടോ എന്നറിയാൻ പാടില്ലെന്നും പത്രം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അപലപനീയമാണെന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സണ്ടേഴ്സ് പ്രതികരിച്ചു.
ട്രംപ് റഷ്യക്കുവേണ്ടി പ്രവർത്തിച്ചോ? എഫ്ബിഐ അന്വേഷണം നടത്തിയെന്ന്
12:41 AM Jan 13, 2019 | Deepika.com