കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിലെ പ്രസിഡന്റായി പ്രതിപക്ഷ നേതാവ് ഫെലിക്സ് ടിഷിസെക്കെഡി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 38 ശതമാനം വോട്ടു ലഭിച്ചു. പ്രസിഡന്റ് ജോസഫ് കബില നിർത്തിയ ഇമ്മാനുവൽ റാമസാനിക്ക് 23 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. മറ്റൊരു പ്രതിപക്ഷ സ്ഥാനാർഥി മാർട്ടിൻ ഫായലുവിന് 34 ശതമാനം വോട്ടു ലഭിച്ചു.
ക്രമക്കേട് നടത്തിയാണ് ടിഷിസെക്കെഡി വിജയിച്ചതെന്ന് ആ രോപണമുയർന്നു. മാർട്ടിൻ ഫാ യലുവിനാണ് കൂടുതൽ വോ ട്ടുകൾ കിട്ടിയതെന്ന് നിരീക്ഷകർ പറഞ്ഞു.
2001 മുതൽ ഭരിക്കുന്ന കബില രണ്ടു വർഷം മുന്പ് സ്ഥാനമൊഴിയേണ്ടതായിരുന്നു. രണ്ടു വർഷം വൈകിയാണ് തെരഞ്ഞെടുപ്പു നടന്നത്.
കോംഗോയിൽ ഫെലിക്സ് ടിഷിസെക്കെഡി പ്രസിഡന്റ്
11:42 PM Jan 10, 2019 | Deepika.com