ലാഹോർ: മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സോഷ്യൽമീഡിയയിലെ വിവരങ്ങൾ മോഷ്ടിച്ച് ഡോക്ടർമാരും നഴ്സുമാരും അടക്കം ഇരുന്നൂറു സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ പാക് യുവാവിന് 24 വർഷം തടവ്.
പഞ്ചാബിലെ ലയ്യാ സ്വദേശി അബ്ദുൾ വഹാബിൽനിന്ന് ഏഴു ലക്ഷം രൂപ പിഴ ഈടാക്കാനും ലാഹോറിലെ ഭീകരവിരുദ്ധ കോടതി ഉത്തരവിട്ടു.
2015ലാണ് ഇയാൾ അറസ്റ്റിലായത്. ലാഹോറിലെ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളാണ് ഇരകളായത്. മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് ഇരകളെ പരിചയപ്പെട്ടത്. സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തശേഷം മോശം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുമെന്നു പറഞ്ഞാണ് പണം തട്ടിയത്.
കുടുംബപരമായ കാരണങ്ങളാൽ സ്ത്രീകൾ പരാതി ഉന്നയിക്കാൻ മടിച്ചതിനെത്തുടർന്ന് യംഗ് ഡോക്ടേഴ്സ് അസോസിയേഷനാണു പരാതി നല്കിയത്. ഇത്തരമൊരു സംഭവത്തിൽ പാക്കിസ്ഥാനിൽ വിധിക്കപ്പെടുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.
സൈബർതട്ടിപ്പ്: പാക് സ്വദേശിക്ക് 24 വർഷം തടവ്
11:42 PM Jan 10, 2019 | Deepika.com