ന്യൂഡൽഹി: ജനിതകമാറ്റം വരുത്തിയ (ജിഎം) പരുത്തിയുടെ പേറ്റന്റ് മോൺസാന്റോയ്ക്കു തന്നെയാണെന്ന് സുപ്രീ കോടതി. ജസ്റ്റീസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. മോണ്‍സാന്റോ പോലുള്ള കന്പനികൾക്ക് ഇന്ത്യൻ നിയമം അനുസരിച്ച് സസ്യവിഭാഗങ്ങളുടെയോ വിത്തിന്റെയോ പേറ്റന്റ് അവകാശപ്പെടാനാവില്ലെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീം കോടതിയുടെ വിധി.
ഇനിമുതൽ മോണ്‍സാന്റോയുടെ ഇന്ത്യൻ ശാഖയായ മാഹികോ മോണ്‍സാന്റോ ബയോടെക് (എംഎംബിഎൽ) ബോളിഗാർഡ്-2 എന്ന ബിടി പരുത്തി വിപണിയിൽ ഇറക്കും. ഉരുണ്ട വിരകളുടെ ആക്രമണത്തെ ചെറുക്കാൻ ശേഷിയുള്ള ഇനം പരുത്തിയാണിത്.
നുസിവീഡ് സീഡ്സ് എന്ന കന്പനി തങ്ങളുടെ പേറ്റന്റ് ലൈസൻസ് ലംഘിച്ച് പരുത്തിവിത്തുകൾ പുറത്തിറക്കുന്നുവെന്നു ചൂണ്ടിക്കാണിച്ച് 2015ലാണ് മോണ്സാന്റോയ്ക്കുവേണ്ടി എംഎംബിഎൽ കേസ് നല്‍കിയത്.
ജിഎം പരുത്തിയുടെ പേറ്റന്റ് മോൺസാന്റോയ്ക്കുതന്നെ
12:44 AM Jan 09, 2019 | Deepika.com