വത്തിക്കാൻ സിറ്റി: തങ്ങളുടെ രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് കുടിയേറ്റക്കാരെ പഴിചാരുന്ന ദേശീയവാദി രാഷ്്ട്രീയക്കാരുടെ ശൈലിയെ ഫ്രാൻസിസ് മാർപാപ്പ നിശിതമായി വിമർശിച്ചു.
മുന്പെന്നത്തേക്കാളും സമാധാന സ്ഥാപകരെ ആവശ്യമുള്ള കാലഘട്ടമാണിതെന്നു ജനുവരി ഒന്നിലെ ലോക സമാധാനദിനം പ്രമാണിച്ചു പുറപ്പെടുവിച്ച സന്ദേശത്തിൽ മാർപാപ്പ ചൂണ്ടിക്കാട്ടി.
ദേശീയതാവാദമാണ് ലോക സമാധാനത്തിന് ഒന്നാമത്തെ ഭീഷണി. നിരപരാധികളെ സ്വന്തം നാടുവിട്ടോടാൻ പ്രേരിപ്പിക്കുന്ന ഭീകരതയാണു രണ്ടാമത്തെ ഭീഷണി. ഇപ്രകാരം പലായനം ചെയ്യുന്നവരെയും പാവപ്പെട്ടവരെയും നിരാശയിലേക്കു തള്ളിവിടുന്ന തരത്തിൽ എല്ലാ തിന്മകൾക്കും അവരെ പഴിചാരി പ്രസംഗിക്കുന്ന രാഷ്്ട്രീയക്കാരുടെ ശൈലി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മാർപാപ്പ പറഞ്ഞു. ലോകസമാധാന ദിന സന്ദേശം എല്ലാ രാഷ്ട്ര നേതാക്കൾക്കും അയച്ചുകൊടുക്കും.
കുടിയേറ്റക്കാരെ പഴിചാരുന്നതു നിർത്തണം: മാർപാപ്പ
12:58 AM Dec 19, 2018 | Deepika.com