ബെർലിൻ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ സ്റ്റാസി തിരിച്ചറിയൽ കാർഡ് കണ്ടെടുത്തു. കിഴക്കൻ ജർമനി കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന സമയത്ത് സ്റ്റാസി രഹസ്യപ്പോലീസ് ഏവർക്കും പേടിസ്വപ്നമായിരുന്നു. സോവ്യ യറ്റ് ചാരസംഘടനയായ കെജിബിയുടെ ഏജന്റായാണു പുടിൻ കിഴക്കൻ ജർമനിയിലെത്തിയത്.
1985 മുതൽ 89 വരെ ജർമനിയിലെ ഡ്രെസ്ഡനിലായിരുന്നു പുടിന്റെ പ്രവർത്തനങ്ങൾ. ഇക്കാലത്താണ് അദ്ദേഹത്തിന് സ്റ്റാസി പോലീസ് തിരിച്ചറിയൽ കാർഡ് നൽകിയത്
സ്റ്റാസി പോലീസിലെ ഏത് ഉന്നത കേന്ദ്രത്തിലും ഈ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു കയറിച്ചെല്ലാൻ പുടിനു കഴിയുമായിരുന്നു.
സ്റ്റാസി റിക്കാർഡ് ഏജൻസിയിലെ മറ്റു രേഖകൾ പരിശോധിക്കവേയാണ് പുടിന്റെ തിരിച്ചറിയൽ കാർഡ് കിട്ടിയത്. കിഴക്കൻ ജർമനിയുടെ തകർച്ച അടക്കമുള്ളവയ്ക്ക് പുടിൻ നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു. തുടർന്ന് അദ്ദേഹം റഷ്യയിലേക്കു മടങ്ങി. തുടർന്ന് കെജിബിയുടെ തുടർച്ചയായ എഫ്എസ്ബിക്കു നേതൃത്വം നൽകി. 2000ത്തിലാണ് ആദ്യവട്ടം റഷ്യൻ പ്രസിഡന്റായത്.
പുടിന്റെ സ്റ്റാസി കാർഡ് കണ്ടെടുത്തു
01:48 AM Dec 13, 2018 | Deepika.com