കൊളംബോ: ഭരണഘടനയെ നോക്കുകുത്തിയാക്കി നിർത്തിയ ഹിറ്റ്ലറെപ്പോലെ പെരുമാറരുതെന്നു ശ്രീലങ്കൻ പ്രസിഡന്റിനോടു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. അത് ഒരിക്കലും അനുവദിക്കില്ലെന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതി വിട്ടൊഴിയാൻ വിസമ്മതിച്ച വിക്രമസിംഗെ പറഞ്ഞു.
പാർലമെന്റിൽ ഭൂരിപക്ഷമുള്ള തന്നെ പ്രധാനമന്ത്രിയാക്കിയേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാമെന്ന് ഞങ്ങളെല്ലാവരും പ്രതിജ്ഞയെടുത്തിട്ടുണ്ട്. നിയമാനുസൃത സർക്കാരിനു മാത്രമേ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി നാലരവർഷ കാലാവധിക്കു മുന്പ് തെരഞ്ഞെടുപ്പു നടത്താനാവൂ. ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടാൽ തെരഞ്ഞെടുപ്പിനു സമ്മതമാണെന്ന് വിക്രമസിംഗെ പറഞ്ഞു.
രാജപക്സെ അപ്പീൽ നൽകി
രാജപക്സെയ്ക്കും മന്ത്രിമാർക്കും അധികാരത്തിൽ തുടരുന്നതിനു വിലക്ക് ഏർപ്പെടുത്തി കോർട്ട് ഓഫ് അപ്പീൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരേ രാജപക്സെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.
സിരിസേനയെ ഹിറ്റ്ലറോട് ഉപമിച്ച് വിക്രമസിംഗെ
12:31 AM Dec 05, 2018 | Deepika.com