വത്തിക്കാൻസിറ്റി: പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസ് ഇന്നലെ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചും ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചും 20 മിനിറ്റ് ദീർഘിച്ച കൂടിക്കാഴ്ചയിൽ ഇരുവരും ആശയവിനിമയം നടത്തി.
ക്രൈസ്തവരുടെയും മുസ്ലിംകളുടെയും യഹൂദരുടെയും പുണ്യഭൂമി എന്ന ജറുസലമിന്റെ പദവി തുടരണമെന്നു വത്തിക്കാൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ നിർദേശിച്ചു. യുഎസ് എംബസി ടെൽ അവീവിൽനിന്ന് ജറുസലമിലേക്കു മാറ്റിയ ട്രംപിന്റെ നടപടിക്കുശേഷം അബ്ബാസ് വത്തിക്കാനിൽ നടത്തുന്ന പ്രഥമ സന്ദർശനമാണിത്.
മാർപാപ്പയുമായി അബ്ബാസ് കൂടിക്കാഴ്ച നടത്തി
12:53 AM Dec 04, 2018 | Deepika.com