ബാങ്കോക്ക്: ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷ്പ്സ് കോണ്‍ഫറൻസിന്റെ (എഫ്എബിസി) പ്രസിഡന്റായി മ്യാൻറിലെ യാംഗൂണ്‍ ആർച്ച്ബിഷപ് കർദിനാൾ ചാൾസ് മൗങ് ബോയെ തെരഞ്ഞെടുത്തു. തായ് ലൻഡിലെ ബാങ്കോക്കിൽ രണ്ടു ദിവസമായി നടന്ന എഫ്എബിസി സെൻട്രൽ കമ്മിറ്റി കോണ്‍ഫറൻസിലായിരുന്നു തെരഞ്ഞെടുപ്പ്. 2019 ജനുവരി ഒന്നിനു നിയമനം പ്രാബല്യത്തിലാകും.
സലേഷ്യൻ സന്യാസസമൂഹാംഗമാണ് എഴുപതുകാരനായ കർദിനാൾ ബോ. നിലവിൽ ആറു വർഷമായി ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസാണ് എഫ്എബിസി പ്രസിഡന്റ്. 1970ൽ തുടങ്ങിയ എഫ്എബിസിയിൽ ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലെയും ബിഷപ്സ് കോണ്‍ഫറൻസുകളുടെ പ്രസിഡന്റുമാരും പൗരസ്ത്യ സഭകളുടെ അധ്യക്ഷന്മാരും അംഗങ്ങളാണ്.
ഇന്ത്യയിൽനിന്നു കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പിനെ പ്രതിനിധീകരിച്ചു കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പിനെ പ്രതിനിധീകരിച്ചു കൂരിയ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് എന്നിവരാണ് എഫ്എബിസി സെൻട്രൽ കമ്മിറ്റി കോണ്‍ഫറൻസിൽ പങ്കെടുത്തത്.
കർദിനാൾ ചാൾസ് മൗങ് ബോഎഫ്എബിസി പ്രസിഡന്റ്
12:33 AM Nov 21, 2018 | Deepika.com